സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം; അല്ലാത്തവര്‍ക്ക് ശമ്പളമില്ലെന്ന് യോഗി ആദിത്യനാഥ്; കടുത്ത നടപടികളുമായി യുപി

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സ്വത്ത് വിവരം വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസത്തിനുള്ളില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാണ് ജീവനക്കാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഈ ഉത്തരവിറക്കിയത്.

എന്നാല്‍, സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ 30 ശതമാനത്തോളം ജീവനക്കാര്‍ തയാറായിട്ടില്ല. ഇൗ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. റവന്യു, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് മടിച്ചു നില്‍ക്കുന്നത്. ടെക്സ്റ്റൈല്‍, സൈനിക ക്ഷേമം, ഊര്‍ജം, കായികം, കൃഷി, വനിതാ ക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് വിവരങ്ങള്‍ നല്‍കാന്‍ കൂടുതലായി മുന്നോട്ടു വന്നിട്ടുള്ളത്.

ഉത്തര്‍പ്രദേശില്‍ ആകെ 8,46,640 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഇതില്‍ 6,02,075 പേരാണ് സ്വത്ത്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മാനവ് സമ്പദ എന്ന വെബ്സൈറ്റ് വഴിയാണ് ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജീവനക്കാരുടെ സ്ഥാവര,ജംഗമ സ്വത്തുക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി