ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിമത ശല്യം ബിജെപിയേയും അലട്ടുന്നുണ്ട്. സാധാരണ മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ടുപിടിച്ചു ബിജെപിയിലെത്തിച്ച് വോട്ട് മറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് കൊഴിഞ്ഞുപോക്കുകളോ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പോ പുറത്തുവരാത്തത്ര ഉരുക്കുമുഷ്ടിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറാത്തയില്‍ ഇക്കുറി ധാരാളം വിമതന്മാരാണ് ബിജെപിയില്‍ തലപൊക്കുകയും ഭരണപക്ഷ പാര്‍ട്ടികളിലെത്തി മല്‍സരിക്കാന്‍ അവസരം തേടുകയും ചെയ്തത്. ഇതില്‍ 16 വിമത ബിജെപി നേതാക്കള്‍ ബിജെപി നയിക്കുന്ന മഹായുതി മുന്നണിയിലെ മറ്റ് സഖ്യകക്ഷികളായ ഷിന്‍ഡേയുടെ ശിവസേനയിലും അജിത് പവാറിന്റെ എന്‍സിപിയിലും മല്‍സരിക്കാന്‍ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 146 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇഷ്ടപ്പെട്ട സീറ്റുകളില്‍ ബിജെപി മല്‍സരിക്കാന്‍ അവസരം നല്‍കാതിരുന്നതിനാല്‍ ഇപ്പുറത്തേക്ക് ചാടി 16 പേരാണ് സീറ്റ് ഉറപ്പിച്ചത്. കാവിപ്പാര്‍ട്ടിയുടെ സഖ്യകക്ഷികളിലേക്കാണ് ഇവരുടെ ചാട്ടമെന്നതാണ് രസകരം. കോണ്‍ഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡിയിലെ താക്കറേയുടെ ശിവസേനയിലും ശരദ് പവാറിന്റെ എന്‍സിപിയിലും അവസരം കിട്ടില്ലെന്ന് ഉറപ്പിച്ചാണ് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന അജിത് പവാറിന്റേയും ഷിന്‍ഡേയുടേയും പാര്‍ട്ടിയില്‍ കയറി കൂടി മഹായുതി സഖ്യത്തില്‍ തന്നെ ഇവര്‍ മല്‍സരിക്കുന്നത്.

ബിജെപിയില്‍ നിന്ന് രാജിവെച്ച 12 പേര്‍ ഷിന്‍ഡേ ശിവസേനയില്‍ മല്‍സരിക്കുമ്പോള്‍ 4 പേര്‍ അജിത് പവാറിന്റെ എന്‍സിപി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെ കുഡാല്‍-മല്‍വന്‍ മണ്ഡലത്തില്‍ നിന്ന് ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിനായി മത്സരിക്കും. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ദന്‍വെയുടെ മകള്‍ സഞ്ജന ജാദവ് ശിവസേന ടിക്കറ്റില്‍ കന്നാഡ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

മുന്‍ ബിജെപി നേതാവ് രാജേന്ദ്ര ഗാവിത്തും പാല്‍ഘര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ മത്സരിക്കും. ബിജെപി മുന്‍ എംഎല്‍എ വിലാസ് താരെ 2009 മുതല്‍ 2019 വരെ അവിഭക്ത ശിവസേനയുടെ ഉറച്ച കോട്ടയായ ബോയ്സറില്‍ മത്സരിക്കാനാണ് ടിക്കറ്റ് നേടിയത്. വര്‍ളിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷൈന എന്‍ സി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നതിനെ പിന്നാലെ മുംബാദേവി മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതിയുടെ സീറ്റ് പങ്കിടല്‍ കരാര്‍ പ്രകാരം സിംഹഭാഗവും ബിജെപി പിടിച്ചെടുത്തു കഴിഞ്ഞു. 148 സീറ്റുകളില്‍ ബിജെപി മല്‍സരിക്കും. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന 80 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ അജിത് പവാറിന്റെ എന്‍സിപിക്ക് 53 സീറ്റുകളാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്. ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം മഹായുതിയിലെ ചെറിയ സഖ്യകക്ഷികള്‍ക്കായി ഒഴിവാക്കിയിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ ഇതുവരെ സമവായത്തിലെത്താന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ 20നാണ് ഒറ്റഘട്ടമായി മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം