പണനയ സമീപനം 'ന്യൂട്രല്‍' ആക്കി; റീപോ നിരക്കുകള്‍ മാറ്റിയില്ല; വിപണി ഡബിള്‍ ഹാപ്പി; കുതിച്ച് ഓഹരികള്‍

പണനയ സമീപനം നിഷ്പക്ഷം ആക്കി റിസര്‍വ് ബാങ്ക്, റീപോ നിരക്കില്‍ മാറ്റം വരുത്തിയില്ല. വളര്‍ച്ച, വിലക്കയറ്റ പ്രതീക്ഷകള്‍ നിലനിര്‍ത്തിയതോടെ ഓഹരി വിപണിക്കും പുതിയ കുതിപ്പായി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍തന്നെ തുടരും. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കാതിരിക്കാന്‍ നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)മാക്കി.

ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഓഹരികള്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഗവണര്‍ പ്രഖ്യാപനം തുടങ്ങുമ്പോള്‍ 25,110 ല്‍ ആയിരുന്ന നിഫ്റ്റി പ്രസംഗം തീരുമ്പോള്‍ 25,135 ല്‍ ആയി. ഇടയ്ക്ക് 25,190 വരെ കയറിയിരുന്നു. പിന്നീട് നിഫ്റ്റി 25,185 ലേക്കു കയറി. സെന്‍സെക്‌സ് 81,800ല്‍ നിന്ന് 82,192വരെ കയറിയിട്ട് 82,030 ലേക്കു താണു. വീണ്ടും കയറി 82,150 നു മുകളിലായി. വിപണി പണനയകാര്യത്തില്‍ സംതൃപ്തി കാണിക്കുന്നു എന്നു ചുരുക്കം. ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയര്‍ന്നു.

തുടര്‍ച്ചയായി ഒമ്പത് യോഗങ്ങളിലും ആര്‍ബിഐ നിരക്ക് 6.50 ശതമാനത്തില്‍തന്നെ നിലനിര്‍ത്തിയിരുന്നു. വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനായിരുന്നു ശ്രമം. 2023 ഫെബ്രുവരിയില്‍ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ നടപ്പ് വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണിത്.

ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 6.7 ശതമാനം ആയിരുന്നു വളര്‍ച്ച. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയേ കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നുള്ളു. നേരത്തേ 7.2% പ്രതീക്ഷിച്ചതാണ്. മൂന്നാം പാദ വളര്‍ച്ച നിഗമനം 7.3%-ല്‍ നിന്ന് 7.4% ആക്കി. നാലാം പാദത്തിലേത് 7.2%ല്‍ നിന്ന് 7.4 ശതമാനമാക്കി. അടുത്ത ധനകാര്യ വര്‍ഷം ഒന്നാം പാദത്തില്‍ 7.3% ആകുമെന്നാണു റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ