പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികള്‍ തിന്നെന്ന വിചിത്ര വാദവുമായി പൊലീസ്, തെളിവ് എവിടെയെന്ന് കോടതി

സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവ് എലി തിന്നുപോയെന്ന വിചിത്രവാദവുമായി പൊലീസ് കോടതിയില്‍. ഉത്തര്‍ പ്രദേശിലെ മധുരയിലെ മഥുര ജില്ലയിലെ ഹൈവേ, ഷെര്‍ഗാഡ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികള്‍ തിന്നതെന്നാണ് പൊലീസ് മഥുര കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കള്‍ ഹാജരാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കോടതിയില്‍ ഈ വിചിത്രവാദം ഉന്നയിച്ചത്.

പൊലീസ് സ്റ്റേഷനുകളിലെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന 500 കിലോ കഞ്ചാവായിരുന്നു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് 386, 195 കിലോ കഞ്ചാവ് ഷെര്‍ഗഡ്, ഹൈവേ പൊലീസ് സ്റ്റേഷനുകള്‍ പിടിച്ചെടുത്തത്. ഇതെല്ലാം എലികള്‍ തിന്നു നശിപ്പിച്ചെന്നാണ് പൊലീസ് വാദിച്ചത്.

കോടതി രൂക്ഷമായാണ് പൊലീസിന്റെ ഈ അവകാശവാദത്തോട് പ്രതികരിച്ചത്. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ സ്റ്റേഷനിലെ എലികളെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നവംബര്‍ 26നകം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം