ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന എം.പിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച്‌ സുപ്രീം കോടതി

യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപിയ്ക്ക് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കീഴടങ്ങിയതു മുതൽ എംപിയായ അതുൽ റായ് ജയിലിലായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് എം.പിയുടെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്ന് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു. ഇതേ കോടതി നേരത്തെ ജാമ്യം നിരസിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയിൽ ഇന്നലെ ഡൽഹിയിലേക്ക് പോകാനും ജനുവരി 31- ന് ജയിലിലേക്ക് മടങ്ങാനും കോടതി അതുൽ റായ്ക്ക് നിർദേശം നൽകിയിരുന്നു. ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതി യുവതിയുടെ ഹർജി ഇന്ന് തള്ളി.

രാഷ്ട്രീയക്കാരൻ തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

കഴിഞ്ഞ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഘോസിയിൽ നിന്നാണ് അതുൽ റായ് മത്സരിച്ചത്. പാർട്ടി മേധാവി മായാവതിയും സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും അതുൽ റായ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. അതുൽ റായ് ബിജെപിയുടെ ഗൂഢാലോചനയുടെ ഇരയാണെന്നും പദ്ധതിയെ പരാജയപ്പെടുത്തേണ്ടത് വോട്ടർമാരുടെ ഉത്തരവാദിത്വമാണെന്നും മായാവതി ആരോപിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതുൽ റായ് വോട്ടർമാരോട് നന്ദി പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ജൂൺ 22- നാണ് എംപി കീഴടങ്ങിയത്.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ