രാഹുല്‍ ഗാന്ധിയുടെ തീരുമാനം സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടുന്നവരുടെ മരണമണി ആയിരിക്കുമെന്ന് ലാലു പ്രസാദ് യാദവ്, ബി.ജെ.പി തന്ത്രത്തിന് വഴങ്ങരുതെന്നും ആര്‍.ജെ.ഡി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരമെന്ന് വിശേഷിപ്പിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുലിന്റെ ഈ തീരുമാനം തന്റെ പാര്‍ട്ടിയുടെ മരണമണിയാണെന്ന് മാത്രമല്ല സംഘപരിവാറിനെതിരെ രാജ്യത്ത് പോരാടുന്ന എല്ലാ ശക്തികളുടെയും അന്ത്യമായിരിക്കും.

ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ഈ തീരുമാനത്തിലൂടെ കോണ്‍ഗ്രസും ബിജെപി ഒരുക്കുന്ന തന്ത്രത്തില്‍ വീണുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഇനി ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കിയാല്‍ അവരുടെ വിമര്‍ശനം അത് കേവലം ഗാന്ധികുടുംബത്തിന്റെ കളിപ്പാവ എന്നായിരിക്കും. എന്തിനാണ് രാഹുല്‍ തന്റെ രാഷ്ട്രീയ വൈരികള്‍ക്ക് അങ്ങിനെ ഒരു സാധ്യത നല്‍കുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് ഇത് പ്രതിപക്ഷത്തിന്റെ കൂട്ടത്തോല്‍വിയാണെന്നും എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് കണ്ടുപിടിച്ച് മുന്നോട്ട് പോകണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം