പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതിന് പിന്നാലെ നിതീഷ് കുമാറിനെ വിളിച്ച് രാഹുല്‍ ഗാന്ധി; അസ്വാരസ്യങ്ങള്‍ക്ക് ഇടയില്‍ 'ഇന്ത്യ മുന്നണിയില്‍' ചര്‍ച്ചയ്ക്ക് വഴിയൊരുക്കി നേതാക്കള്‍

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ നിന്ന് കൂടുതല്‍ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയും യോഗത്തിലുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ മുന്നണിയുടെ പ്രധാനമന്ത്രി മുഖമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ മുന്നണിയ്ക്കുള്ളിലെ ശീതസമരത്തിന് കടുപ്പമേറി. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃണമൂല്‍ ഉയര്‍ത്തിയ നിര്‍ദ്ദേശം ദളിത് പ്രധാനമന്ത്രിയെന്ന ആശയത്തിലൂന്നി ആംആദ്മി പാര്‍ട്ടി പിന്താങ്ങുകയും ചെയ്തതോടെ കോണ്‍ഗ്രസിനുള്ളിലും വല്ലാത്തൊരു അസ്വസ്ഥത പുകഞ്ഞുതുടങ്ങി. ഇതിന് പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിളിച്ച വാര്‍ത്ത പുറത്തുവന്നത്.

ജെഡിയു അധ്യക്ഷനെ രാഹുല്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മീറ്റിംഗിലായിരുന്നതിനാല്‍ നിതീഷ് കുമാറിന് രാഹുല്‍ ഗാന്ധിയോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിതീഷ് കുമാര്‍ തിരക്കൊഴിഞ്ഞെത്തിയപ്പോഴേക്കും രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ ചില കാര്യങ്ങളുമായി തിരക്കിലായി. അതിനാല്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പിന്നീട് ചര്‍ച്ചയ്ക്കായി സമയം തീരുമാനിക്കുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ ഇന്ത്യ മുന്നണി യോഗത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനോട് സംസാരിക്കാന്‍ താല്‍പര്യമെടുത്തതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇന്ത്യ മുന്നണിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനിയാണ് നിതീഷ് കുമാര്‍. മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്കും നിതീഷിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് മുമ്പേ തന്നേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, നിതീഷ് കുമാറുമായി സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും കണ്ട് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി.

ഇന്ത്യ മുന്നണിയുടെ ഡല്‍ഹി മീറ്റിംഗില്‍ നേതാക്കള്‍ക്കിടയില്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. നവംബറിലെ അസംബ്ലി തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. വോട്ടര്‍മാരെ മുന്നണിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിന്ന് ഈ മോശം പ്രകടനം തടയുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് മുന്നണി നേതാക്കള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതോടെ ഇന്ത്യ മുന്നണിയിലെ സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. പ്രതിപക്ഷ മുന്നണിയ്ക്ക് വിലകല്‍പ്പിക്കാതെയുള്ള പരസ്പര മല്‍സരവും സീറ്റ് തര്‍ക്കവുമെല്ലാം മുന്നണിയുടെ കെട്ടുറപ്പ് തകര്‍ത്തു. കോണ്‍ഗ്രസിന് മുന്നണിയിലുണ്ടായ പതര്‍ച്ച പ്രാദേശിക പാര്‍ട്ടികള്‍ കൃത്യമായി മുതലെടുക്കാനും തുടങ്ങി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യം വരുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന കാര്യം ഉറപ്പിക്കാനുള്ള ത്വരയിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമെല്ലാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ