രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനായ ബിജെപി നേതാവ് നവീൻ ഝായ്ക്കും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌റ്റേ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി, വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചു. പരാതിക്കാരനോട് പ്രതികരണം രേഖപ്പെടുത്താൻ നിർദേശിക്കുകയും കേസ് വിശദമായി പരിശോധിക്കുന്നത് വരെ എല്ലാ വിചാരണ നടപടികളും നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മാനനഷ്ടക്കേസ് റദ്ദാക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ 2024 ഫെബ്രുവരിയിലെ ജാർഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. തൻ്റെ പ്രസ്താവനകൾ രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാഹുൽ വാദിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗാന്ധിയുടെ പരാമർശങ്ങൾ ഷായുടെ സൽപ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിക്കാരനായ നവീൻ ഝാ ആരോപിച്ചതോടെയാണ് മാനനഷ്ടക്കേസ് ആരംഭിക്കുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം