റഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല, എടുത്തത് ഫോട്ടോ കോപ്പി, തിരുത്തലുമായി അറ്റോര്‍ണി ജനറല്‍

റഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി രണ്ട് ദിവസത്തിന് ശേഷം താന്‍ ഉദ്ദശിച്ചത് ഫോട്ടോ കോപ്പി യാണെന്ന് തിരുത്തി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.

പ്രതിരോധ മന്ത്രാലയം രഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ ഫോട്ടോ കോപ്പി എടുത്തു എന്നാണ് താന്‍ മേഷണം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് വേണുഗോപാല്‍ പി ടി ഐ യോട് വെളിപ്പെടുത്തിയത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന സുപ്രീം കോടതിയിലെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം മോദി സര്‍ക്കാരിന്റെ പിടിപ്പ് കേടിനെതിരെ രംഗത്ത് വന്നിരുന്നു. “പ്രിതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകല്‍ മോഷ്ടിച്ചുവെന്ന് താന്‍ പറഞ്ഞതായിട്ടാണ് പ്രതിപക്ഷം അതിനെ വിവാദമാക്കിയത്. എന്നല്‍ ഇത് പൂര്‍ണമായും തെറ്റാണ്.ഫയല്‍ മോഷ്ടിക്കപ്പെട്ടുവെന്നുള്ളത് മുഴുവനും തെറ്റാണ്”-തിരുത്തല്‍ പ്രസ്താവനയില്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ