ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല, പുനഃപരീക്ഷ ആവശ്യമില്ല; നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വ്യാപകമായി ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പുനഃപരീക്ഷ വേണ്ടെന്ന ഇടക്കാല ഉത്തരവിട്ടത്. പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് 131 പേര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം 254 പേരാണ് പരീക്ഷ വീണ്ടും നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതുകൊണ്ട് 155 കുട്ടികള്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും ഇത് പരീക്ഷയുടെ പവിത്രത നഷ്ടപ്പെടുത്തിയതായി കണക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

പരീക്ഷയെഴുതിയത് 24 ലക്ഷം പേരായിരുന്നു. ഇതില്‍ 20 ലക്ഷം പേര്‍ യോഗ്യത നേടി. വീണ്ടും പരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പരീക്ഷ കേന്ദ്രങ്ങളിലെത്തിയത്. വീണ്ടും പരീക്ഷ നടത്തുന്നത് അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ