നദീ സംരക്ഷണവുമായി ബന്ധപെട്ട് പാർലമെന്റിലേക്ക് സ്വകാര്യ ബിൽ ഒരുങ്ങുന്നു, മുൻകൈയെടുത്ത് എൻഎപിഎം നദീ ഘാട്ടി മഞ്ച്

നദികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നദീ ഘാട്ടി മഞ്ചിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബിൽ ഒരുങ്ങുന്നു. ഇന്ത്യയിലെ നദീ തടങ്ങളുടെ സമഗ്രമായ സംരക്ഷണവും പുനരുജ്ജീവന വ്യവസ്ഥകളുമാണ് സ്വകാര്യ ബില്ലിൽ അടങ്ങിയിരിക്കുന്ന വിഷയം. ബീഹാറിൽ നിന്നുള്ള രാജ്യസഭ അംഗവും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അനിൽ ഹെഗ്‌ഡെ സ്വകാര്യബിൽ പാർലമെന്റിൽ അവതരിപ്പിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരുടെയും നദി സംരക്ഷണ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്വകാര്യ ബില്ലിനായുള്ള കരട് രൂപം തയ്യാറാക്കിയത്. സെപ്റ്റംബർ 15 ,16 തീയതികളിൽ നർമ്മദാ വാലിയിൽ നടന്ന വിശദമായ ചർച്ചയിൽ പെരിയാർ മുതൽ ബ്രഹ്മപുത്ര വരെയും ഗംഗ മുതൽ സബർമതി വരെയുമുള്ള ഇന്ത്യയിലെ 25 പ്രധാന നദീതടങ്ങളിൽ നിന്നുമുള്ള നദീ സംരക്ഷണ പ്രവർത്തകർ പങ്കെടുത്തു.

നദികളുമായി ബന്ധപ്പെട്ട് ഇന്ന് നിലവിലുള്ള ഒരു നിയമവും നദീതടങ്ങളെ സമഗ്രമായി കാണുന്നില്ല. അതുകൊണ്ടുതന്നെ നദികളെ അതിന്റെ ഉത്ഭവസ്ഥാനം മുതൽ അത് ഒഴുകി കടലിൽ വന്നു ചേരും വരെ അതിന്റെ ഉപനദികളും കൈവഴികളും വൃഷ്ടി പ്രദേശങ്ങളും കാടുകളും അനുബന്ധ ആവാസ വ്യവസ്ഥകളും ഉൾപ്പെടുന്ന സമഗ്രമായ നദീതട സംരക്ഷണ പുനരുജ്ജീവന വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ചേർത്തിട്ടുള്ളത്. ഓരോ നദിക്കും പ്രത്യേകമായി ഏകീകൃത നദീതട അതോറിറ്റി നിയമത്തിൽ വ്യവസ്ഥ ചെയ്യും.

അതിനോടൊപ്പം തന്നെ ഓരോ നദിക്കും പ്രത്യേകമായി ഒരു നദീ സംരക്ഷണ സമിതിയും ഉണ്ടായിരിക്കുന്നതാണ്. നദീ തടങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള ഇടപെടലുകളും കർശനമായി നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള നദീതട സുരക്ഷാ സമിതിയും, ഏകീകൃത നദീതട അതോറിറ്റിയും വിഭാവനം ചെയ്യുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞർ, ജൈവ വൈവിധ്യ വിദഗ്ധർ, ഭൗമ ശാസ്ത്രജ്ഞർ, സീസ്മോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞർ, പുരാവസ്തു ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദർ, നദീതടവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികൾ തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിദഗ്ധരെയും ചേർത്തുകൊണ്ടാണ് അതോറിറ്റി രൂപീകരിക്കുന്നത്.

ഇപ്പോൾ നിലവിലുള്ള നദി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അതുമായി ബന്ധപ്പെട്ടുള്ള പരിമിതികൾ പ്രശ്നങ്ങൾ വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് നദീതട അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. നദീ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിന് ആവശ്യമായി വരുന്ന സാമ്പത്തിക വിഭവങ്ങൾ വിലയിരുത്തി അത് ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും.

പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകയും നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്, നർമ്മദാ ബച്ചാവോ ആന്ദോളൻ എന്നീ സംഘടനകളുടെ സ്ഥാപകംഗവും ദേശീയ ഉപദേഷ്ടാവുമായ മേധ പട്കർ, ഗോൾഡ്മാൻ അവാർഡ് ജേതാവ് പ്രഫുല്ല സാമാന്തറ, മധ്യപ്രദേശിൽ നിന്നുള്ള രാജ്‌കുമാർ സിൻഹ, കേരളത്തിൽ നിന്നുള്ള സിആർ നീലകണ്ഠൻ, ബീഹാർ കോസിയിൽ നിന്നുള്ള മഹേന്ദ്ര യാദവ്, സംയുക്ത കിസാൻ മോർച്ച നേതാവും മധ്യപ്രദേശിൽ നിന്നുള്ള മുൻ എംഎൽഎ ഡോ. സുനിലം, ഉത്തരാഖണ്ഡിൽ നിന്നുള്ള സമീർ രാത്തുഡി, അസ്സാമിൽ നിന്നുള്ള വിദ്യുത് സൈക്കിയ എന്നിവരുടെ കമ്മിറ്റിയാണ് ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ