അയോദ്ധ്യയിൽ കാവിയുടെ നിറം മങ്ങുന്നു; പൂജാരിമാര്‍ക്ക് മഞ്ഞ വസ്ത്രവും ഫോണിന് വിലക്കും

അയോദ്ധ്യയിൽ  പൂജാരിമാരുടെ വസ്ത്രത്തിൽ മാറ്റം. കാവി നിറത്തിലുള്ള വസ്​ത്രത്തില്‍ നിന്നും മ‍ഞ്ഞ നിറത്തിലേക്ക് പൂജാരിമാരുടെ ഡ്രസ് കോഡ് മാറ്റി. മുമ്പ് കാവിനിറത്തിലുള്ള കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ക്ഷേത്രത്തിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

പൂജാരിമാര്‍ക്കായി ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലാണ് ഡ്രസ് കോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടണ്‍ തുണി കൊണ്ട് തയാറാക്കിയ വസ്​ത്രങ്ങള്‍ ധരിക്കാനായി മാത്രം പൂജാരിമാര്‍ക്ക് ട്രെയ്​നിങ്ങും നല്‍കിയിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്​റ്റ് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

രാമക്ഷേത്രത്തിനായി പ്രധാനമായും ഒരു പൂജാരിയും സഹായികളായി നാലു പൂജാരിമാരുമാണുള്ളത്. ഇവര്‍ക്ക് അഞ്ച് അസിസ്റ്റന്‍റ് പൂജാരിമാരെ കൂടി നല്‍കാന്‍ ട്രസ്​റ്റ് തീരുമാനിച്ചിരുന്നു. വെളുപ്പിനെ 3.30 മുതല്‍ പാത്രി 11 മണി വരെയാണ് പൂജ സമയം. പൂജാരിമാരുടെ ഓരോ ടീമും അഞ്ച് മണിക്കൂര്‍ ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്​റ്റ് നിര്‍ദേശിച്ചു. അതേസമയം അയോധ്യയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻകുറവുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് അയോധ്യയിലേക്കുള്ള ആറ് പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ സ്‌പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി