പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലെ റോള്‍; ചര്‍ച്ചകള്‍ തുടരുന്നു, അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ പങ്ക് സംബന്ധിച്ചും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും. പ്രശാന്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കകം തീരുമാനം സോണിയ ഗാന്ധിയെ അറിയിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും സോണിയ ഗാന്ധി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് പ്രശാന്ത് കിഷേറിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാര്‍ട്ടിയില്‍ ചേരുമോ അല്ലെങ്കില്‍ പിന്തുണയ്ക്കുമോ എന്നതിനെ കുറിച്ചും അന്തിമ തീരുമാനം സോണിയ എടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2024ലെ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. യോഗങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയവപരു പങ്കെടുത്തിരുന്നു.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

പദ്ധതി ശിപാര്‍ശകളില്‍ ബൂത്ത് തലത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ആശയവിനിമയ ടീമുകള്‍, ഓരോ നിയോജക മണ്ഡലത്തിലെയും പാര്‍ട്ടിയുടെ ശക്തിയും ബലഹീനതയും, സാധ്യമായ സ്ഥാനാര്‍ത്ഥികള്‍, പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് പുറമേ ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശാന്ത് വ്യക്തമാക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട് പരാജയം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ വഴികള്‍ തേടുന്നത്. കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്ത മാസം ചിന്തന്‍ ശിബിരം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ