പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലെ റോള്‍; ചര്‍ച്ചകള്‍ തുടരുന്നു, അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ പങ്ക് സംബന്ധിച്ചും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും. പ്രശാന്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കകം തീരുമാനം സോണിയ ഗാന്ധിയെ അറിയിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും സോണിയ ഗാന്ധി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് പ്രശാന്ത് കിഷേറിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാര്‍ട്ടിയില്‍ ചേരുമോ അല്ലെങ്കില്‍ പിന്തുണയ്ക്കുമോ എന്നതിനെ കുറിച്ചും അന്തിമ തീരുമാനം സോണിയ എടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2024ലെ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. യോഗങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയവപരു പങ്കെടുത്തിരുന്നു.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

പദ്ധതി ശിപാര്‍ശകളില്‍ ബൂത്ത് തലത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ആശയവിനിമയ ടീമുകള്‍, ഓരോ നിയോജക മണ്ഡലത്തിലെയും പാര്‍ട്ടിയുടെ ശക്തിയും ബലഹീനതയും, സാധ്യമായ സ്ഥാനാര്‍ത്ഥികള്‍, പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് പുറമേ ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശാന്ത് വ്യക്തമാക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട് പരാജയം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ വഴികള്‍ തേടുന്നത്. കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്ത മാസം ചിന്തന്‍ ശിബിരം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ