പ്രജ്വല്‍ രേവണ്ണ ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ച് പ്രത്യേക കോടതി

കര്‍ണാടക ഹാസനിലെ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ലൈംഗിക പീഡന കേസില്‍ കോടതി ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക ജനപ്രതിനിധി കോടതിയാണ് പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളിയത്. മെയ് 31ന് ആയിരുന്നു പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്.

പ്രജ്വലിന്റെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ രാജ്യം വിടുകയായിരുന്നു. ജര്‍മനിയിലേക്ക് കടന്ന പ്രജ്വലിനായി ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിലായിരുന്നു അന്വേഷണ സംഘം. 34 ദിവസം ഒളിവില്‍ തുടര്‍ന്ന പ്രജ്വല്‍ തിരികെ ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ പ്രജ്വലിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു. പ്രജ്വലിന്റെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ഇയാളെ ജൂലൈ 8 വരെ റിമാന്റ് ചെയ്യുകയായിരുന്നു. അതേസമയം പ്രജ്വലിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതോടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഇതിനിടയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്ന് മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ