മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെഴ്‌സിഡിസ് ബെന്‍സിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പൂനെയിലെ ചാക്കനിലുള്ള മെഴ്‌സിഡിസ് പ്ലാന്റില്‍ കഴിഞ്ഞ മാസം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോഡി ചെയര്‍മാന്‍ സിദ്ധേഷ് കദമും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ആഢംബര കാര്‍ നിര്‍മ്മാതാക്കളോട് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മെഴ്‌സിഡിസ് ബെന്‍സില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഇതേ തുടര്‍ന്ന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയതായും റീജിയണല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ജഗ്നാഥ് സാലുംഖെ വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കമ്പനി പാലിക്കുന്നില്ല. മലിനജല സംസ്‌കരണ പ്ലാന്റിലെ ക്ലാരിഫയറുകളും സെന്‍ട്രിഫ്യൂജ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. ഡീസല്‍ എഞ്ചിനുകള്‍ക്കായി എമിഷന്‍ കണ്‍ട്രോള്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും കമ്പനി ഇതുവരെ പാലിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി.

അതേസമയം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചതായി മെഴ്‌സിഡിസ് ബെന്‍സ് അറിയിച്ചു. നോട്ടീസിലെ പ്രശ്‌നങ്ങള്‍ക്ക് പഠിച്ച് മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ചാക്കനില്‍ ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്ലാന്റ് 2009ല്‍ ആണ് കമ്പനി സ്ഥാപിച്ചത്.

Latest Stories

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്