രാഷ്ട്രീയം വ്യക്തിപരമായ തീരുമാനം; സ്ത്രീകള്‍ക്ക് വേണ്ടി തന്റെ മരണം വരെ പോരാടുമെന്ന് സാക്ഷി മാലിക്

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് സാക്ഷി മാലിക്. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സാക്ഷി പറഞ്ഞു. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തുടങ്ങിവച്ച ദൗത്യം തുടരുമെന്നും സാക്ഷി മാലിക് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് വ്യക്തിപരമായ തീരുമാനമാണ്. തങ്ങള്‍ക്ക് ഒരുപാട് ത്യാഗം സഹിക്കേണ്ടതുണ്ടെന്നാണ് വിശ്വസിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ തെറ്റായ ഒരു അര്‍ത്ഥവും നല്‍കേണ്ടതില്ലെന്നും സാക്ഷി അറിയിച്ചു.

തന്റെ മരണം വരെ പോരാട്ടം തുടരുമെന്നും സാക്ഷി വ്യക്തമാക്കി. അതേസമയം വിനേഷ് ഫോഗട്ടിനും ബജ്‌റംഗ് പുനിയയ്ക്കും വേണ്ടി പ്രചരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന് താന്‍ ഒരു രാഷ്ട്രീയക്കാരിയല്ലെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ