പാക് സൈന്യം വെടിവയ്പ്പ് തുടരുന്നു, അജിത് ഡോവലുമായി തിടുക്കപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി; കേരളത്തിലെ ഡാമുകള്‍ക്ക് അതീവ സുരക്ഷ; മോക്ഡ്രില്ലുകള്‍ നാളെ 259 ഇടങ്ങളില്‍

രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളില്‍ ബുധനാഴ്ച മോക്ഡ്രില്‍ നടക്കാനിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

നിയന്ത്രണ രേഖയില്‍ 12-ാം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാര്‍, നവ്‌ഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രില്‍ പ്രഖ്യാപനം നടത്തിയത്. മിസൈല്‍-വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയായ മോക്ഡ്രില്‍ രാജ്യത്ത് 1962ല്‍ ആണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

1962ലെ ഇന്ത്യ-ചൈന യുദ്ധ കാലത്ത് പരീക്ഷിക്കപ്പെട്ട മോക്ഡ്രില്‍ പിന്നീട് 1971ലെ പാക് യുദ്ധ കാലത്തും രാജ്യം പ്രയോഗിച്ചിരുന്നു. എന്നാല്‍ 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനങ്ങളെ മോക്ഡ്രില്‍ പരിശീലിപ്പിക്കുന്നത്. രാജ്യം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തിട്ടുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി
കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം നില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ തുടരെയുള്ള അജിത് ഡോവല്‍ നരേന്ദ് മോദി കൂടിക്കാഴ്ചകള്‍ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ രാജ്യം നിര്‍ണായക തീരുമാനങ്ങളിലേക്കെത്തി എന്നതിന്റെ സൂചനയാണ്. 2005 വിരമിച്ച കേരള കേഡര്‍ ഐപിഎസ് ഓഫീസറായ അജിത് ഡോവല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പാകിസ്ഥാനെതിരെ നടത്തിയ പ്രതിരോധ ആക്രമണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരുന്നതും അജിത് ഡോവലായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ