പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; എസ്.എസ്.പിയുള്‍പ്പെടെ ഏഴ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ ദിവസം സുരക്ഷാ ചുമതലയില്‍ ഉണ്ടായിരു ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിങ് ഹാന്‍സിനെ ലുധിയാനയിലെ മൂന്നാം ഐ.ആര്‍.ബി കമാന്‍ഡന്റായാണ് സ്ഥലം മാറ്റിയിരിക്കുത്.
നരീന്ദര്‍ ഭാര്‍ഗവിനെയാണ് ഫിറോസ്പൂരിലെ പുതിയ എസ്.എസ്.പിയായി നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഐ.പി.എസ്. ഉദ്യോഗസ്ഥരും എസ്എസ്പി, ഡിജിപി,എന്നിവരുള്‍പ്പെടെ 13 പേര്‍ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗസമിതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മുതലാണ് അന്വേഷണങ്ങള്‍ ആരംഭിച്ചത്.

കര്‍ഷകര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പഞ്ചാബിലെ ഹുസൈനിവാലയിലെ രക്ഷസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ
ഒരു ഫ്‌ളൈ ഓവറില്‍ 20 മിനിറ്റു നേരം പ്രധാനമന്ത്രിയുടം വാഹനവ്യൂഹം കുടുങ്ങിക്കിടന്നു.പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക