തമിഴ്‌നാട്ടില്‍ അണ്ണാമലൈ-തമിഴിസൈ ഉരസല്‍; ചേരിതിരിഞ്ഞ് പോര്‍വിളിച്ച് അണികള്‍; തമ്മിലടി നിര്‍ത്താന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം; അടിയന്തര റിപ്പോര്‍ട്ട് തേടി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകത്തില്‍ ഉണ്ടായ അണ്ണാമലൈ-തമിഴിസൈ ഉരസലില്‍ വലഞ്ഞ് കേന്ദ്ര നേതൃത്വം. രണ്ടു പക്ഷവും ചേരിതിരിഞ്ഞ് പോര്‍വിളി ആരംഭിച്ചതോടെ സംഭവത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടിട്ടുണ്ട്.

നേതാക്കള്‍തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടി ദേശീയനേതൃത്വം റിപ്പോര്‍ട്ട് തേടി. പാര്‍ട്ടിയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സംസ്ഥാന ഉന്നതസമിതി അംഗങ്ങളായ മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍, മുന്‍കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴിസൈയും അണ്ണാമലൈയും തമ്മിലുള്ള പ്രശ്‌നം, സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അണ്ണാമലൈയുടെ പ്രവര്‍ത്തനം, മറ്റു നേതാക്കളുമായുള്ള ഏകോപനം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിനുള്ള കാരണം എന്നിവ വിശദീകരിക്കാനാണ് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന് തമിഴിസൈ പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ് പോരിന് തുടക്കമായത്.

എന്നാല്‍, അണ്ണാമലൈയുടെ അനുയായികള്‍ സാമൂഹികമാധ്യമങ്ങളില്‍ തമിഴിസൈയെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പിന്നീട് ചില മുതിര്‍ന്നനേതാക്കള്‍ തമിഴിസൈയെ പിന്തുണച്ചു രംഗത്തുവന്നതോടെ പോര് കടുക്കുകയായിരുന്നു.

അണ്ണാമലൈ അധ്യക്ഷനായശേഷം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ത്തു. പലനേതാക്കളും ഇതു ശരിവെക്കുന്നുണ്ട്. അണ്ണാമലൈയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും കര്‍ക്കശമായ നിലപാടുകളുമാണ് തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്നും അവര്‍ പറഞ്ഞു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോലെ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഇത്തവണ ഏതാനും സീറ്റുകളില്‍ വിജയിക്കാമായിരുന്നു. യാതൊരു കണക്കുകൂട്ടലുകളുമില്ലാതെയാണ് അണ്ണാമലൈ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ഏകാധിപതിയെപ്പോലെ പെരുമാറി. തോല്‍വിയില്‍പ്പോലും അണ്ണാ ഡി.എം.കെ.യെ അപകീര്‍ത്തിപ്പെടുത്തി. താന്‍ അധ്യക്ഷസ്ഥാനത്തു തുടരുകയാണെങ്കില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ.യെ അകറ്റിനിര്‍ത്തുമെന്ന് വെല്ലുവിളിച്ചുവെന്നും അവര്‍ പറയുന്നു.

അതേസമയം, അണ്ണാ ഡിഎംകെ നേതാക്കളും അണ്ണാമലൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അണ്ണാമലൈ നാവടക്കിയിരുന്നെങ്കില്‍ രണ്ടുപാര്‍ട്ടികള്‍ക്കും മികച്ച വിജയമുണ്ടാകുമായിരുന്നുവെന്ന് അണ്ണാ ഡിഎംകെ നേതാവും പ്രതിപക്ഷ ഉപനേതാവുമായ ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു.

Latest Stories

രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ കാണാതായത് നാലു പേരെ, കേസെടുത്ത് പൊലീസ്; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 80 പേരെ തിരിച്ചറിഞ്ഞു

ചക്കരയുടെ ജീവന്‍ പോയത് അശ്രദ്ധ കൊണ്ട്, മകളാണ് പൊലീസില്‍ പരാതി നല്‍കിയത്, ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: നാദിര്‍ഷ

വീണ്ടും അപകടം, 'കാന്താര' സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിശക്തമായ മഴ; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍; മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം