തമിഴ്‌നാട്ടില്‍ അണ്ണാമലൈ-തമിഴിസൈ ഉരസല്‍; ചേരിതിരിഞ്ഞ് പോര്‍വിളിച്ച് അണികള്‍; തമ്മിലടി നിര്‍ത്താന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം; അടിയന്തര റിപ്പോര്‍ട്ട് തേടി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകത്തില്‍ ഉണ്ടായ അണ്ണാമലൈ-തമിഴിസൈ ഉരസലില്‍ വലഞ്ഞ് കേന്ദ്ര നേതൃത്വം. രണ്ടു പക്ഷവും ചേരിതിരിഞ്ഞ് പോര്‍വിളി ആരംഭിച്ചതോടെ സംഭവത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടിട്ടുണ്ട്.

നേതാക്കള്‍തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടി ദേശീയനേതൃത്വം റിപ്പോര്‍ട്ട് തേടി. പാര്‍ട്ടിയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സംസ്ഥാന ഉന്നതസമിതി അംഗങ്ങളായ മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍, മുന്‍കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴിസൈയും അണ്ണാമലൈയും തമ്മിലുള്ള പ്രശ്‌നം, സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അണ്ണാമലൈയുടെ പ്രവര്‍ത്തനം, മറ്റു നേതാക്കളുമായുള്ള ഏകോപനം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിനുള്ള കാരണം എന്നിവ വിശദീകരിക്കാനാണ് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന് തമിഴിസൈ പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ് പോരിന് തുടക്കമായത്.

എന്നാല്‍, അണ്ണാമലൈയുടെ അനുയായികള്‍ സാമൂഹികമാധ്യമങ്ങളില്‍ തമിഴിസൈയെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പിന്നീട് ചില മുതിര്‍ന്നനേതാക്കള്‍ തമിഴിസൈയെ പിന്തുണച്ചു രംഗത്തുവന്നതോടെ പോര് കടുക്കുകയായിരുന്നു.

അണ്ണാമലൈ അധ്യക്ഷനായശേഷം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ത്തു. പലനേതാക്കളും ഇതു ശരിവെക്കുന്നുണ്ട്. അണ്ണാമലൈയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും കര്‍ക്കശമായ നിലപാടുകളുമാണ് തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്നും അവര്‍ പറഞ്ഞു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോലെ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഇത്തവണ ഏതാനും സീറ്റുകളില്‍ വിജയിക്കാമായിരുന്നു. യാതൊരു കണക്കുകൂട്ടലുകളുമില്ലാതെയാണ് അണ്ണാമലൈ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ഏകാധിപതിയെപ്പോലെ പെരുമാറി. തോല്‍വിയില്‍പ്പോലും അണ്ണാ ഡി.എം.കെ.യെ അപകീര്‍ത്തിപ്പെടുത്തി. താന്‍ അധ്യക്ഷസ്ഥാനത്തു തുടരുകയാണെങ്കില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ.യെ അകറ്റിനിര്‍ത്തുമെന്ന് വെല്ലുവിളിച്ചുവെന്നും അവര്‍ പറയുന്നു.

അതേസമയം, അണ്ണാ ഡിഎംകെ നേതാക്കളും അണ്ണാമലൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അണ്ണാമലൈ നാവടക്കിയിരുന്നെങ്കില്‍ രണ്ടുപാര്‍ട്ടികള്‍ക്കും മികച്ച വിജയമുണ്ടാകുമായിരുന്നുവെന്ന് അണ്ണാ ഡിഎംകെ നേതാവും പ്രതിപക്ഷ ഉപനേതാവുമായ ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം