പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യകക്ഷിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി സഖ്യകക്ഷിയാണ് നിതീഷ് കുമാർ.

“ആളുകളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പരസ്യമാക്കണം”.പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ഒപ്പം ചേർന്ന് ബിഹാർ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയുമായ നിതീഷ് കുമാർ ഇന്ന് പറഞ്ഞു.

പെഗാസസ് വിഷയം അന്വേഷിക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീർച്ചയായും അത് അന്വേഷിക്കണം എന്ന് നിതീഷ് കുമാർ പറഞ്ഞു. “ഇത്രയും ദിവസമായി ടെലിഫോൺ ടാപ്പിംഗിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് … ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെടുന്നു, മാധ്യമങ്ങളിൽ വാർത്താ റിപ്പോർട്ടുകൾ ഉണ്ട് … അതിനാൽ തീർച്ചയായും ഇത് ചർച്ച ചെയ്യുകയും പരിശോധിക്കുകയും വേണം … മുഴുവൻ കാര്യങ്ങളും പൊതുജനം അറിയണം, ” ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള 17 മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ മാസമാണ് പെഗാസസ് ഫോൺ ചോർത്തൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റ് തടസ്സപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തതോടെ, പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ കാര്യമായ നടപടികൾ ഒന്നും നടന്നിട്ടില്ല. നിയമവിരുദ്ധമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് സർക്കാർ പാർലമെന്റിൽ പ്രസ്താവന നൽകിയിട്ടുണ്ട്. എന്നാൽ പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടന്നിട്ടില്ല.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ