ഓഫ് സീസണില്‍ നിരക്ക് കുറച്ച് ഇന്ത്യൻ റയിൽവേ; ട്രെയിനുകൾ ഇനി യാത്ര ഫ്രണ്ട്‌ലി

ഓഫ് സീസണ്‍ കാലത്ത് രാജധാനിയെയും, ശതാബ്ദിയെയും , തുരന്തോയെയും ഇനി കൈപൊള്ളാതെ ആശ്രയിക്കാം. ഓഫ് സീസണിലും, റിസര്‍വേഷന്‍ കുറവുള്ള സമയത്തും ശതാബ്ദി, രാജധാനി, തുരന്തോ എക്‌സ്പ്രസ്സുകളില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

2016 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളെക്‌സി- ഫെയര്‍ സംവിധാനം നടപ്പാക്കിയതോടെ റിസര്‍വേഷന്‍ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളില്‍ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തു.  2016-2017 വര്‍ഷത്തില്‍ റെയില്‍വേക്ക് അധികവരുമാനം ലഭിച്ചെങ്കിലും ഇതുവഴി യാത്രാക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് മനംമാറ്റം ഉണ്ടായിരിക്കുന്നത്.

പുതിയ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അഭിമുഖത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തിയത്.

ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിരക്ക് കൂടുക മാത്രം ചെയ്യുന്ന ഈ സംവിധാനത്തിനു പകരം പരിവര്‍ത്തനാത്മകമായ നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഓഫ് സീസണ്‍ കാലത്ത് ട്രെയിനുകളില്‍ തിരക്ക് കുറവായുന്ന മുറയ്ക്ക് നിരക്കിലും മാറ്റം വരുത്തേണ്ടതാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം