വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ആന്ധപ്രദേശില്‍ വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സലായെത്തിയ പെട്ടിയില്‍ പുരുഷന്റെ മൃതദേഹം. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം നടന്നത്. നാഗതുളസി എന്ന സ്ത്രീയ്ക്ക് എത്തിയ പാഴ്‌സല്‍ തുറന്നപ്പോഴാണ് പുരുഷന്റെ മൃതദേഹം കണ്ടത്. ഇതോടെ നാഗതുളസിയും കുടുംബവും ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. നാഗതുളസി വീട് നിര്‍മ്മിക്കാനായി ക്ഷത്രിയ സേവ സമിതിയോട് സഹായം തേടിയിരുന്നു. സഹായം നല്‍കുന്നതിന്റെ ഭാഗമായി ക്ഷത്രിയ സേവ സമിതി ആദ്യഘട്ടത്തില്‍ തറയില്‍ പാകാനുള്ള ടൈല്‍ എത്തിച്ചിരുന്നു.

തുടര്‍ന്ന് വീണ്ടും നാഗതുളസി ക്ഷത്രിയ സേവ സമിതിയോട് സഹായം തേടിയിരുന്നു. ഇതേ തുടര്‍ന്ന് വീട് നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതോപകരണങ്ങള്‍ എത്തിച്ചുനല്‍കാമെന്ന് ക്ഷത്രിയ സേവ സമിതി ഉറപ്പ് നല്‍കി. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയവ ഉടന്‍ എത്തിച്ചുനല്‍കുമെന്ന് വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വൈദ്യുതോപകരണങ്ങള്‍ എന്ന പേരില്‍ പാഴ്‌സല്‍ എത്തിയത്. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കത്തില്‍ ഒരു കോടി മുപ്പത് ലക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പണം നല്‍കാത്തപക്ഷം ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം