സംഭാൽ ഷാഹി മസ്ജിദിന്റെ പെയിന്റിംഗ് നടത്താം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തള്ളി അലഹബാദ് ഹൈക്കോടതി

റമദാനിന് മുന്നോടിയായി പള്ളി സ്ഥിരമായി പെയിന്റിംഗ് നടത്താറുണ്ടെങ്കിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ അത് തടയണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ആ വാദം തള്ളിക്കൊണ്ട് സംഭാലിലെ ഷാഹി ജുമാ മസ്ജിദ് ഒരാഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

പള്ളി പരിസരത്ത് വൈറ്റ്വാഷ് ചെയ്യേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമായ സ്ഥലങ്ങൾ എ.എസ്.ഐ പരിശോധിച്ചില്ലെന്നും നല്ല നിലയിലുള്ള സ്ഥലങ്ങൾ മാത്രമേ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളൂവെന്നും പള്ളി മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചിരുന്നു. ബുധനാഴ്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ജഡ്ജി ബെഞ്ച്, പള്ളിയുടെ പുറംഭിത്തി ഒരു ആഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് എ.എസ്.ഐയോട് ഉത്തരവിട്ടു. ഘടനയ്ക്ക് പുറത്ത് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും കോടതി അനുമതി നൽകി.

“റംസാന് മുന്നോടിയായി ഒരു പതിവ് വാർഷിക ജോലി എന്ന നിലയിൽ പള്ളിയുടെ പുറം ഭിത്തികൾ വെള്ള പൂശി പെയിന്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ അത് സ്ഥിരമായി ചെയ്യുന്നതല്ലെന്ന് എ.എസ്.ഐ അവകാശപ്പെട്ടു. കോടതി ഞങ്ങൾക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ നഖ്‌വി ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ, സ്ഥലം പരിശോധിച്ച് ആരാധനാലയത്തിന് വെള്ള പൂശൽ ആവശ്യമുണ്ടോ എന്ന് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എ.എസ്.ഐയോട് നിർദ്ദേശിച്ചിരുന്നു. പള്ളിയുടെ ചുവരുകളിൽ ഇതിനകം കട്ടിയുള്ള പെയിന്റ് പൂശിയതിനാൽ അത്തരമൊരു ആവശ്യകതയില്ലെന്നാണ് എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നത്.

അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലങ്ങൾ എ.എസ്.ഐ ഒഴിവാക്കിയതായി നഖ്‌വി വാദിച്ചിരുന്നു. “അവർ (എ.എസ്.ഐ) പരിസരം തിരഞ്ഞെടുത്ത് സർവേ നടത്തി, അവരുടെ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു,” അദ്ദേഹം പറഞ്ഞു. മുഗൾ ചക്രവർത്തി ഔറംഗസീബ് തകർത്ത ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചില ഹിന്ദുത്വ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം നവംബർ 19 ന് പ്രാദേശിക കോടതിയെ സമീപിച്ചതോടെ പള്ളി ഒരു വിവാദത്തിലേക്ക് നീങ്ങി. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പള്ളി വളപ്പിൽ ഉണ്ടെന്നും ഘടന ഹിന്ദുക്കൾക്ക് കൈമാറണമെന്നും അവർ വാദിച്ചു.

Latest Stories

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി