സംഭാൽ ഷാഹി മസ്ജിദിന്റെ പെയിന്റിംഗ് നടത്താം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തള്ളി അലഹബാദ് ഹൈക്കോടതി

റമദാനിന് മുന്നോടിയായി പള്ളി സ്ഥിരമായി പെയിന്റിംഗ് നടത്താറുണ്ടെങ്കിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ അത് തടയണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ആ വാദം തള്ളിക്കൊണ്ട് സംഭാലിലെ ഷാഹി ജുമാ മസ്ജിദ് ഒരാഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

പള്ളി പരിസരത്ത് വൈറ്റ്വാഷ് ചെയ്യേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമായ സ്ഥലങ്ങൾ എ.എസ്.ഐ പരിശോധിച്ചില്ലെന്നും നല്ല നിലയിലുള്ള സ്ഥലങ്ങൾ മാത്രമേ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളൂവെന്നും പള്ളി മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചിരുന്നു. ബുധനാഴ്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ജഡ്ജി ബെഞ്ച്, പള്ളിയുടെ പുറംഭിത്തി ഒരു ആഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് എ.എസ്.ഐയോട് ഉത്തരവിട്ടു. ഘടനയ്ക്ക് പുറത്ത് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും കോടതി അനുമതി നൽകി.

“റംസാന് മുന്നോടിയായി ഒരു പതിവ് വാർഷിക ജോലി എന്ന നിലയിൽ പള്ളിയുടെ പുറം ഭിത്തികൾ വെള്ള പൂശി പെയിന്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ അത് സ്ഥിരമായി ചെയ്യുന്നതല്ലെന്ന് എ.എസ്.ഐ അവകാശപ്പെട്ടു. കോടതി ഞങ്ങൾക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ നഖ്‌വി ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ, സ്ഥലം പരിശോധിച്ച് ആരാധനാലയത്തിന് വെള്ള പൂശൽ ആവശ്യമുണ്ടോ എന്ന് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എ.എസ്.ഐയോട് നിർദ്ദേശിച്ചിരുന്നു. പള്ളിയുടെ ചുവരുകളിൽ ഇതിനകം കട്ടിയുള്ള പെയിന്റ് പൂശിയതിനാൽ അത്തരമൊരു ആവശ്യകതയില്ലെന്നാണ് എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നത്.

അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലങ്ങൾ എ.എസ്.ഐ ഒഴിവാക്കിയതായി നഖ്‌വി വാദിച്ചിരുന്നു. “അവർ (എ.എസ്.ഐ) പരിസരം തിരഞ്ഞെടുത്ത് സർവേ നടത്തി, അവരുടെ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു,” അദ്ദേഹം പറഞ്ഞു. മുഗൾ ചക്രവർത്തി ഔറംഗസീബ് തകർത്ത ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചില ഹിന്ദുത്വ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം നവംബർ 19 ന് പ്രാദേശിക കോടതിയെ സമീപിച്ചതോടെ പള്ളി ഒരു വിവാദത്തിലേക്ക് നീങ്ങി. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പള്ളി വളപ്പിൽ ഉണ്ടെന്നും ഘടന ഹിന്ദുക്കൾക്ക് കൈമാറണമെന്നും അവർ വാദിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ