സംഭാൽ ഷാഹി മസ്ജിദിന്റെ പെയിന്റിംഗ് നടത്താം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തള്ളി അലഹബാദ് ഹൈക്കോടതി

റമദാനിന് മുന്നോടിയായി പള്ളി സ്ഥിരമായി പെയിന്റിംഗ് നടത്താറുണ്ടെങ്കിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ അത് തടയണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ആ വാദം തള്ളിക്കൊണ്ട് സംഭാലിലെ ഷാഹി ജുമാ മസ്ജിദ് ഒരാഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

പള്ളി പരിസരത്ത് വൈറ്റ്വാഷ് ചെയ്യേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമായ സ്ഥലങ്ങൾ എ.എസ്.ഐ പരിശോധിച്ചില്ലെന്നും നല്ല നിലയിലുള്ള സ്ഥലങ്ങൾ മാത്രമേ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളൂവെന്നും പള്ളി മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചിരുന്നു. ബുധനാഴ്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ജഡ്ജി ബെഞ്ച്, പള്ളിയുടെ പുറംഭിത്തി ഒരു ആഴ്ചയ്ക്കുള്ളിൽ വെള്ള പൂശി പെയിന്റ് ചെയ്യണമെന്ന് എ.എസ്.ഐയോട് ഉത്തരവിട്ടു. ഘടനയ്ക്ക് പുറത്ത് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും കോടതി അനുമതി നൽകി.

“റംസാന് മുന്നോടിയായി ഒരു പതിവ് വാർഷിക ജോലി എന്ന നിലയിൽ പള്ളിയുടെ പുറം ഭിത്തികൾ വെള്ള പൂശി പെയിന്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ അത് സ്ഥിരമായി ചെയ്യുന്നതല്ലെന്ന് എ.എസ്.ഐ അവകാശപ്പെട്ടു. കോടതി ഞങ്ങൾക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ നഖ്‌വി ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ, സ്ഥലം പരിശോധിച്ച് ആരാധനാലയത്തിന് വെള്ള പൂശൽ ആവശ്യമുണ്ടോ എന്ന് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എ.എസ്.ഐയോട് നിർദ്ദേശിച്ചിരുന്നു. പള്ളിയുടെ ചുവരുകളിൽ ഇതിനകം കട്ടിയുള്ള പെയിന്റ് പൂശിയതിനാൽ അത്തരമൊരു ആവശ്യകതയില്ലെന്നാണ് എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നത്.

അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലങ്ങൾ എ.എസ്.ഐ ഒഴിവാക്കിയതായി നഖ്‌വി വാദിച്ചിരുന്നു. “അവർ (എ.എസ്.ഐ) പരിസരം തിരഞ്ഞെടുത്ത് സർവേ നടത്തി, അവരുടെ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു,” അദ്ദേഹം പറഞ്ഞു. മുഗൾ ചക്രവർത്തി ഔറംഗസീബ് തകർത്ത ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചില ഹിന്ദുത്വ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം നവംബർ 19 ന് പ്രാദേശിക കോടതിയെ സമീപിച്ചതോടെ പള്ളി ഒരു വിവാദത്തിലേക്ക് നീങ്ങി. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പള്ളി വളപ്പിൽ ഉണ്ടെന്നും ഘടന ഹിന്ദുക്കൾക്ക് കൈമാറണമെന്നും അവർ വാദിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്