തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്തു. വില്ലുപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്ത്. സമ്മേളനത്തില്‍ 81 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു.

തിരുച്ചി ലാല്‍ഗുഡി പെരുവളാനല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം 1979ല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2020 മുതല്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റാണ്. 1992ല്‍ തമിഴ്നാട് ട്രൈബല്‍ അസോസിയേഷന്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു.

ഇതേവര്‍ഷം ധര്‍മ്മപുരി വാച്ചാത്തി ഗ്രാമത്തിലെ 18 പെണ്‍കുട്ടികളെയും സ്ത്രീകളെയും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത വിവരമറിഞ്ഞ് പുറത്തുനിന്ന് ആദ്യമെത്തിയ വ്യക്തിയും രാഷ്ട്രീയ നേതാവുമാണ് ഷണ്‍മുഖം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2006ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച ശേഷമാണ് വനാവകാശ നിയമം പാസ്സായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം