യാചകരെ പോലെ ഞങ്ങളെ പരിഗണിക്കരുത്; ബാബ്‌റി മസ്ജിദ് മാത്രമല്ല, മറ്റ് പള്ളികളിലും ബി.ജെ.പിക്കും സംഘ്പരിവാറിനും കണ്ണുണ്ടെന്ന് ഒവൈസി

ബിജെപിക്കും സംഘ്പരിവാറിനും മറ്റ് പള്ളികളിലും കണ്ണുണ്ടെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. അവരുടെ കൈയില്‍ പട്ടികയില്ലെന്ന് പറയുന്നു. എന്നാല്‍, എന്തുകൊണ്ടാണ് കാശിയിലെയും മധുരയിലെയും പള്ളികളിന്മേലുള്ള കേസുകള്‍ പിന്‍വലിക്കാത്തതെന്നും ഒവൈസി ചോദിച്ചു. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരുടെ മൗനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ബാബ്‌രി മസ്ജിദ് നിയമവിരുദ്ധമായാണ് നിലനിന്നിരുന്നതെങ്കില്‍ എല്‍ കെ അദ്വാനിയെ എന്തിനാണ് വിചാരണ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇനി ബാബ്‌രി മസ്ജിദ് നിയമവിധേയമാണെങ്കില്‍ എന്തിനാണ് അദ്വാനിക്ക് ഭൂമി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ആരുടെങ്കിലും വീട് തകര്‍ത്തവര്‍ക്ക് അതേ വീട് എങ്ങനെ ലഭ്യമായതെന്നും ഒവൈസി പറഞ്ഞു.

ഹൈദരാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. ബാബ്‌രി മസ്ജിദ് എന്നത് നിയമപരമായ അവകാശമാണ്. ആരുടെയും ദയ ആവശ്യപ്പെടുന്നില്ല. യാചകരെ പോലെ ഞങ്ങളെ പരിഗണിക്കരുത്. രാജ്യത്തെ പൗരന്മാരുടെ പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി പോരാടിയ അഭിഭാഷകരെയും അദ്ദേഹം അഭിനന്ദിച്ചു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി