45 ദിവസങ്ങൾക്കിടെ പ്രയാഗ്‌രാജിലെത്തിയത് 64 കോടിയിലേറെ തീർഥാടകർ; മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം

ജനുവരി 13ന് പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് 64 കോടിയിലേറെ തീർഥാടകർ. ലോകശ്രദ്ധ നേടിയ മഹാകുംഭമേള ഇന്ന് ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ സമാപിക്കും. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃത സ്നാനത്തോടെയാണ് സമാപിക്കുക. ഇന്ന് രാവിലെ 11.08 മുതൽ വ്യാഴാഴ്ച രാവിലെ 8.54 വരെയാണ് അമൃത സ്നാനത്തിന്റെ മുഹൂർത്തം.

പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. 37,000 പൊലീസുകാരെയും14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകൾ, 3 ‘ജൽ’ പൊലീസ് സ്റ്റേഷനുകൾ, 18 ‘ജൽ’ പൊലീസ് കൺട്രോൾ റൂമുകൾ, 50 വാച്ച് ടവറുകൾ എന്നിവയും തീർഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും വിഐപികൾക്ക് പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. അമൃത സ്നാനം കഴിഞ്ഞു മടങ്ങുന്നവർക്കായി 360ൽ ഏറെ അധിക ട്രെയിൻ‍ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാനായി 24 മണിക്കൂറും സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

അതേസമയം മഹാകുംഭമേളയ്‌ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടവും 30 ഓളം പേർക്ക് ജീവൻ നഷ്ടമായതും ഏറെ വിവാദത്തിന് കാരണമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് അപകടമുണ്ടായതെന്നും യോഗി ആദിത്യനാഥിനെതിരെ വിമർശനമുയർന്നിരുന്നു. പ്രയാഗ്‌രാജിലെ ഗംഗാജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ ഈ വിവാദങ്ങളൊന്നും തീർത്ഥാടകരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടില്ല.

പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.

മഹാകുംഭമേള ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ ഭൂമിയായ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണ കുംഭമേളകൾക്ക് ശേഷമാണ് മഹാകുംഭമേള. അതെയതെ 144 വർഷങ്ങൾക്ക് ശേഷമാണ് ഒരു മഹാകുംഭമേള വരുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് മഹാ കുംഭമേളയുടെ അവസാന ചടങ്ങുകൾ.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്