11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ നവംബര്‍ 28ന് നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ബോംബ് ഭീഷണി ഉയര്‍ന്നത്. 11 ദിവസത്തിനിടെ ഡല്‍ഹിയിലെ 100 ല്‍ അധികം സ്‌കൂളുകളിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തുടരെയുള്ള ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസും വലഞ്ഞിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്ന് ഡല്‍ഹി പൊലീസിന് മനസിലായി.

എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്. ഇത് പൊലീസിനും കൂടുതല്‍ തലവേദന സൃഷ്ടിച്ചു. സന്ദേശങ്ങള്‍ അയച്ച ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പൊലീസിന് കാലതാമസം നേരിട്ടതിന് പിന്നിലുള്ള കാരണവും വിപിഎന്‍ ആയിരുന്നു. ഒടുവില്‍ ഓരോ സന്ദേശങ്ങളുടെ ഉറവിടമായി പൊലീസ് കണ്ടെത്താന്‍ ആരംഭിച്ചതോടെയാണ് വ്യാജ സന്ദേശങ്ങളുടെ പിന്നിലുള്ള ലക്ഷ്യം പുറത്തുവന്നത്.

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ഥികളെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാനും സ്‌കൂള്‍ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ഗ്ലോബല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടി രണ്ട് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇത്തരമൊരു ഭീഷണി സ്‌കൂളിലേക്കയച്ചത്. കൂടുതല്‍ പരിശോധനയില്‍ മുമ്പുണ്ടായ ബോംബ് ഭീഷണികളില്‍നിന്നാണ് കുട്ടികള്‍ക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗണ്‍സലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് താക്കീതും നല്‍കി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി