11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ നവംബര്‍ 28ന് നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ബോംബ് ഭീഷണി ഉയര്‍ന്നത്. 11 ദിവസത്തിനിടെ ഡല്‍ഹിയിലെ 100 ല്‍ അധികം സ്‌കൂളുകളിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തുടരെയുള്ള ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസും വലഞ്ഞിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്ന് ഡല്‍ഹി പൊലീസിന് മനസിലായി.

എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്. ഇത് പൊലീസിനും കൂടുതല്‍ തലവേദന സൃഷ്ടിച്ചു. സന്ദേശങ്ങള്‍ അയച്ച ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പൊലീസിന് കാലതാമസം നേരിട്ടതിന് പിന്നിലുള്ള കാരണവും വിപിഎന്‍ ആയിരുന്നു. ഒടുവില്‍ ഓരോ സന്ദേശങ്ങളുടെ ഉറവിടമായി പൊലീസ് കണ്ടെത്താന്‍ ആരംഭിച്ചതോടെയാണ് വ്യാജ സന്ദേശങ്ങളുടെ പിന്നിലുള്ള ലക്ഷ്യം പുറത്തുവന്നത്.

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ഥികളെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാനും സ്‌കൂള്‍ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ഗ്ലോബല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടി രണ്ട് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇത്തരമൊരു ഭീഷണി സ്‌കൂളിലേക്കയച്ചത്. കൂടുതല്‍ പരിശോധനയില്‍ മുമ്പുണ്ടായ ബോംബ് ഭീഷണികളില്‍നിന്നാണ് കുട്ടികള്‍ക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗണ്‍സലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് താക്കീതും നല്‍കി.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല