"പൊലീസ് ബുർഖ നീക്കം ചെയ്ത് സ്വകാര്യഭാഗങ്ങളിൽ ലാത്തി കൊണ്ട് അടിച്ചു"; ജാമിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ

പാർലമെന്റിലേക്കുള്ള പൗരത്വ നിയമ വിരുദ്ധ മാർച്ചിൽ പങ്കെടുത്ത ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് ആക്രമണം അഴിച്ചു വിട്ടതിനെ തുടർന്ന് പത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേൽക്കുകയും തുടർന്ന് ജാമിയ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചില പരിക്കുകൾ ഗുരുതരമാണെന്നും വിദ്യാർത്ഥികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നുവെന്നും ആരോഗ്യ കേന്ദ്രത്തിലെ റസിഡന്റ് ഡോക്ടർമാർ പറഞ്ഞു. ചില വിദ്യാർത്ഥികളുടെ നെഞ്ചിൽ ലാത്തികളാൽ അടിച്ചതിനാൽ ആന്തരിക പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

“പത്തിലധികം  വിദ്യാർത്ഥിനികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റു. മൂർച്ചയേറിയ പരിക്കുകൾ ഞങ്ങൾ കണ്ടെത്തി, പരിക്കേറ്റ ചിലരെ അൽ ഷിഫയിലേക്ക് മാറ്റേണ്ടിവന്നു, കാരണം പരിക്കുകൾ ഗുരുതരമാണ്,” ഡോക്ടർമാർ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു.

തന്റെ സ്വകാര്യഭാഗങ്ങളിൽ പൊലീസുകാർ ബൂട്ട് ഉപയോഗിച്ച് അടിച്ചു എന്നും ഒരു പൊലീസുകാരി തന്റെ ബുർഖ നീക്കം ചെയ്ത് സ്വകാര്യഭാഗങ്ങളിൽ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ക്യാമറയിൽ പകർത്താൻ കഴിയാത്ത വിധം പൊലീസുകാർ ബെൽറ്റിന് താഴെ അടിക്കുകയായിരുന്നു എന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. “എന്റെ സ്വകാര്യഭാഗത്ത് പൊലീസ് ബൂട്ട് കൊണ്ട് തൊഴിച്ചു. അവർ സ്ത്രീകളെ അടിക്കുന്നത് കണ്ട് ഞാൻ അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, അവർ എന്നെ നെഞ്ചിലും പിന്നിലും ലാത്തി കൊണ്ട് അടിക്കുകയും സ്വകാര്യഭാഗത്ത് കാലു കൊണ്ട് തൊഴിക്കുകയും ചെയ്തു. ഡോക്ടർ എന്നെ അടിയന്തര ചികിത്സക്ക് പ്രവേശിപ്പിച്ചു,” പരിക്കേറ്റ ഒരു വിദ്യാർത്ഥി പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്