ഭോപ്പാലില്‍ രജിസ്‌ട്രേഷന്‍ രേഖകളില്ലാതെ അനാഥാലയം; മലയാളി വൈദികന്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ രജിസ്‌ട്രേഷന്‍ രേഖകളില്ലാതെ അനാഥാലയം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. അനാഥാലയത്തിന്റെ മാനേജര്‍ ഫാ. അനില്‍ മാത്യു ആണ് അറസ്റ്റിലായത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അനാഥാലയത്തിന് രേഖകളില്ലെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ അനാഥാലയത്തിന്റെ മാനേജര്‍ അനില്‍ മാത്യുവിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണ കേന്ദ്രവും നടത്തിവരുകയായിരുന്നു ഫാ. അനില്‍ മാത്യു. രജിസ്‌ട്രേഷന്‍ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത്.

അതേസമയം അനാഥാലയത്തിലെ 26 കുട്ടികളെ മതപരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയെന്നും ഹിന്ദുക്കളായ കുട്ടികള്‍ക്ക് അവരുടെ ആരാധന സമ്പ്രദായം പിന്തുടരാന്‍ അനുമതിയില്ലെന്നും എഫ്‌ഐറില്‍ പറയുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത വൈദികനെ കോടതി റിമാന്‍ഡ് ചെയ്തു. അനാഥാലയം പ്രവര്‍ത്തിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് പൊലീസ് വൈദികനെതിരെ നടപടിയെടുത്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ