ഉള്ളി വില വീണ്ടും ഉയർന്നേക്കും; സംഭരണം വൈകുന്നത് കാരണം, ഉൽപ്പാദനം കുറവ്

രാജ്യത്ത് ഉള്ളി വില ഉയർന്നേക്കുമെന്ന് സൂചന. സർക്കാർ ഉള്ളി സംഭരണം വേഗത്തിലാക്കിയില്ലെങ്കിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരും വ്യാപാരി സംഘടനകളും വ്യക്തമാക്കുന്നത്. സർക്കാർ ഏജൻസികളുടെ മന്ദഗതിയിലുള്ള സംഭരണമാണ് വില ഉയരാനുള്ള ഒരു കാരണമെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം ഉള്ളി ഉൽപ്പാദനം കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.

ദില്ലിയിലും മറ്റ് മെട്രോ നഗരങ്ങളിലും റീട്ടെയിൽ വില 35-40 രൂപ വരെയാണ് നിലവിൽ ഉള്ളിവില. ഒരു മാസം മുമ്പ് ഇത് ഏകദേശം 20-25 രൂപയായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പുതിയ വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉള്ളി വില 50-60 രൂപയ്ക്ക് മേലെ ഉയരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. സംഭരണ ​​കേന്ദ്രങ്ങളിലേക്ക് ഉള്ളി കൊണ്ടുവരാൻ കർഷകരെ പ്രേരിപ്പിക്കാൻ സർക്കാർ സംഭരണ ​​വില വർധിപ്പിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിനും സർക്കാരിൻ്റെ ബഫർ സ്റ്റോക്ക് ഉയർത്താനും സഹായിക്കുമെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള കർഷക ഉൽപാദക കമ്പനികളുടെ കൺസോർഷ്യമായ മഹാ എഫ്‌പിസി ചെയർമാൻ യോഗേഷ് തോറാട്ട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയാണ്. അതിനാൽ മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ ഉള്ളിവില കുത്തനെ ഉയർത്തും. ഈ വർഷം ഉള്ളിയുടെ ഉത്പാദനം 15-20% കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് ഉള്ളിയുടെ മറ്റ് പ്രധാന ഉത്പാദകർ.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വര്ഷം സർക്കാർ ഏജൻസികളുടെ ഉള്ളി സംഭരണം വളരെ കുറവായിരുന്നു, ഇത് വ്യാപാരികൾക്കിടയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള പ്രവണത ഉണ്ടാക്കി. സർക്കാർ സംഭരണം കുറഞ്ഞതോടെ വ്യാപരികൾ കൂടുതൽ സംഭരിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്തു. മാത്രമല്ല, സർക്കാർ നിശ്ചയിച്ച സംഭരണ ​​വില കിലോയ്ക്ക് ഏകദേശം 21 രൂപയായിരുന്നു, എന്നാൽ, മൊത്ത വിപണി വില 25-30 രൂപയാണ്. മികച്ച വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതിനേക്കാൾ കൂടുതൽ കാലം ഉള്ളി സംഭരിക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി