ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല; എംപിമാര്‍ക്ക് നല്‍കിയ നാളത്തെ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുമ്പോള്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് എന്ന് സഭയിലെത്തുമെന്ന ചോദ്യമാണ് നിര്‍ണായകമായി മുന്നിലുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നാളെ ബില്ല് അവതരണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കാര്യപരിപാടിയുടെ പട്ടികയില്‍ ബില്ല് ലിസ്റ്റ് ചെയ്യാതിരുന്നതോടെ വ്യക്തമായി. എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ കരട് ബില്ല് അവതരണമില്ലാത്തതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
അവതരണം നാളെയുണ്ടാവില്ലെന്ന് ഉറപ്പായി.

നേരത്തെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ സമ്മേളന കാലത്ത് തന്നെ അംഗീകാരം നല്‍കിയിരുന്നു. ഭരണഘടന അനുച്ഛേദം 83, 172 എന്നിവ ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

2034 മുതല്‍ ലോകസഭ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. ഒറ്റഘട്ടമായി െതിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണമായി.

കരട് ബില്ല് പാര്‍ലമെന്റില്‍ എത്തിയാലും പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ബില്ല് പാസാക്കിയെടുക്കുക കേന്ദ്രസര്‍ക്കാരിന് എളുപ്പമല്ല. കഴിഞ്ഞ തവണത്തേത്ത് പോലെ മൃഗീയ ഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാരിന് ഒറ്റയ്ക്ക് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയെടുക്കാനാവില്ല. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നിരിക്കെ ഭരണകക്ഷിയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍ഡിഎ മുന്നണിക്കും ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം വേണമെന്നിരിക്കെ ഏകപക്ഷീയ സാധ്യതകള്‍ മോദി സര്‍ക്കാരിന് മുന്നിലില്ല. പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിപക്ഷ തിരസ്‌കാരത്തിനും സാധ്യതയുള്ള ബില്ലാണ് വരാനിരിക്കുന്നതെന്ന് വ്യക്തം. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതിനാല്‍ നിയമസഭയുടെ കാലാവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനം അംഗീകരിപ്പിക്കല്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉടനടി സഭയിലേക്ക് ബില്ലെത്തിക്കാത്തതെന്നാണ് സൂചന.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്