ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല; എംപിമാര്‍ക്ക് നല്‍കിയ നാളത്തെ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുമ്പോള്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് എന്ന് സഭയിലെത്തുമെന്ന ചോദ്യമാണ് നിര്‍ണായകമായി മുന്നിലുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നാളെ ബില്ല് അവതരണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കാര്യപരിപാടിയുടെ പട്ടികയില്‍ ബില്ല് ലിസ്റ്റ് ചെയ്യാതിരുന്നതോടെ വ്യക്തമായി. എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ കരട് ബില്ല് അവതരണമില്ലാത്തതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
അവതരണം നാളെയുണ്ടാവില്ലെന്ന് ഉറപ്പായി.

നേരത്തെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ സമ്മേളന കാലത്ത് തന്നെ അംഗീകാരം നല്‍കിയിരുന്നു. ഭരണഘടന അനുച്ഛേദം 83, 172 എന്നിവ ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

2034 മുതല്‍ ലോകസഭ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. ഒറ്റഘട്ടമായി െതിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണമായി.

കരട് ബില്ല് പാര്‍ലമെന്റില്‍ എത്തിയാലും പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ബില്ല് പാസാക്കിയെടുക്കുക കേന്ദ്രസര്‍ക്കാരിന് എളുപ്പമല്ല. കഴിഞ്ഞ തവണത്തേത്ത് പോലെ മൃഗീയ ഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാരിന് ഒറ്റയ്ക്ക് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയെടുക്കാനാവില്ല. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നിരിക്കെ ഭരണകക്ഷിയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍ഡിഎ മുന്നണിക്കും ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം വേണമെന്നിരിക്കെ ഏകപക്ഷീയ സാധ്യതകള്‍ മോദി സര്‍ക്കാരിന് മുന്നിലില്ല. പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിപക്ഷ തിരസ്‌കാരത്തിനും സാധ്യതയുള്ള ബില്ലാണ് വരാനിരിക്കുന്നതെന്ന് വ്യക്തം. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതിനാല്‍ നിയമസഭയുടെ കാലാവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനം അംഗീകരിപ്പിക്കല്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉടനടി സഭയിലേക്ക് ബില്ലെത്തിക്കാത്തതെന്നാണ് സൂചന.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ