കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി, കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനായ കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി.

കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ കുത്തിവെയ്പ്പ് എടുത്ത ചെന്നൈയിൽ നിന്നുള്ള 41 കാരനാണ് ഹർജി നൽകിയത്. ഒക്ടോബർ 1 ന് ഒരു ഡോസ് എടുത്ത ഇദ്ദേഹത്തിന് പരീക്ഷണ കുത്തിവെയ്പ്പിൽ നിന്ന് പ്രതികൂല ഫലമാണുണ്ടായതെന്നാണ് ആരോപണം. കുത്തിവെയ്പ്പിനെ തുടർന്ന് തന്റെ സർഗ്ഗാത്മകതക്കും ബിസിനസിനും നഷ്ടം സംഭവിച്ചതായി ഇദ്ദേഹം ആരോപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ ഭീമനായ അസ്ട്രാസെനെക്കയുമായി ചേർന്ന് കോവിഷീൽഡ് വികസിപ്പിച്ചെടുത്തത്. അടിയന്തര ഉപയോഗത്തിനായി ഡിസിജിഐ കഴിഞ്ഞ മാസം അനുമതി നൽകിയ രണ്ട് വാക്സിനുകളിൽ ഒന്നായിരുന്നു ഇത്; മറ്റൊന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആയിരുന്നു. ജനുവരി 16 മുതൽ രാജ്യത്തൊട്ടാകെ ഒരു കോടിയിലധികം ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

തന്റെ അപേക്ഷയിൽ, കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കാൻ ചെന്നൈക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. 5 കോടി രൂപ നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ