എൽ.കെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസയുമായി വീട്ടിലെത്തി പ്രധാനമന്ത്രി മോദി

ഇന്ന് 94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയും അദ്ദേഹത്തെ വീട്ടിലെത്തി നേരില്‍ കണ്ടും ആശംസയറിയിച്ചു. ആളുകളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ സാംസ്‌കാരിക അഭിമാനം ഉയര്‍ത്തുന്നതിനുമായി അദ്വാനി നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അനുമോദിച്ചു. അദ്വാനി പണ്ഡിതനും ബുദ്ധിമാനുമാണെന്ന് പ്രധാനമന്ത്രി വിശഷിപ്പിച്ചു.

അദ്വാനിയുടെ വസതിയിൽ പൂച്ചെണ്ടുമായി പ്രധാനമന്ത്രി മോദി എത്തുകയും പിന്നീട് മുതിർന്ന നേതാവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അദ്വാനി ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനമാണെന്ന് കഴിഞ്ഞ വര്‍ഷം ജന്മദിനാശംസ ഏകികൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ദീര്‍ഘവീക്ഷണവും പാണ്ഡിത്യവും ബുദ്ധിയും ഒരുമിച്ച് ചേര്‍ന്ന ആദരണീയ വ്യക്തിയാണ് അദ്വാനിയെന്നും അദ്ദേഹം എല്ലാവര്‍ക്കുമൊരു പ്രചോദനമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

അദ്വാനിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്, രാജ്യത്തിന്റെ വികസനത്തിലും പാര്‍ട്ടിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അദ്വാനി വഹിച്ച പങ്കിനെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പ്രശംസിച്ചു. ഒപ്പം കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്വാനി ഒരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

1927 നവംബര്‍ 8 ന് കറാച്ചിയിലാണ് എല്‍.കെ. അദ്വാനി ജനിച്ചത്. വിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. 80 കളുടെ അവസാനത്തില്‍ രാമജന്മഭൂമിയുമായി ബിജെപിയെ ബന്ധിപ്പിച്ചത് അദ്വാനിയാണ്. ദേശീയതലത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളരാന്‍ ഇത് ബി.ജെ.പിയെ സഹായിച്ചു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കൊപ്പം പതിറ്റാണ്ടുകളോളം പാര്‍ട്ടിയെയും ജനസംഘത്തെയും നയിച്ച അദ്വാനിയാണ് ഹിന്ദുത്വ രാഷ്ട്രീയം രൂപപ്പെടുത്തിയെടുത്തത്. ബി.ജെ.പിയുടെ സ്ഥാപക അംഗമായ അദ്വാനി പാര്‍ട്ടിയുടെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്ന വ്യക്തി കൂടിയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക