പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപി പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചല്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

മുന്‍ ഡപ്യൂട്ടി സ്പീക്കറായിരുന്ന ഹന്‍സ് രാജ് ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ് കൂടി ആണ്. ഈ മാസം 9ന് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്. അതേസമയം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

പരാതിക്കാരിയുടെ പിതാവ് ബിജെപിയുടെ ബൂത്ത് ലെവല്‍ നേതാവാണ്. ഹന്‍സ് രാജ് തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഒറ്റയ്ക്ക് കാണാന്‍ നിര്‍ബന്ധിച്ചതായും നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടി എംഎല്‍എ തെളിവുകള്‍ സശിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ