എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച്‌ പരിചാരക; കുട്ടിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് പരിചാരകൻ. മർദ്ദനത്തെ തുടർന്ന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.

സൂറത്തിലെ രന്ദർ പാലൻപൂർ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്, അവരുടെ കുട്ടികളെ നോക്കാൻ ഒരു പരിചാരകയെ നിയമിച്ചിരുന്നു.

എന്നാൽ, തങ്ങളുടെ അഭാവത്തിൽ കുട്ടികൾ കരയുന്നത് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ദമ്പതികൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു.

കുട്ടിയെ പരിചാരകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ, പരിചാരക കുട്ടിയുടെ തല കട്ടിലിൽ ആവർത്തിച്ച് അടിക്കുന്നത് കാണാം. പരിചാരക ആൺകുട്ടിയുടെ മുടി വലിക്കുന്നതും അവനെ നിഷ്കരുണം അടിക്കുന്നതും കാണാം.

സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും യുവതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കുറ്റാരോപിതയായ കോമൾ ചന്ദ്ലേക്കർ മൂന്ന് മാസം മുമ്പാണ് ജോലിക്ക് കയറിയതെന്ന് കുഞ്ഞിന്റെ മുത്തശ്ശി കലബെൻ പട്ടേൽ പറഞ്ഞു. കോമൾ തുടക്കത്തിൽ കുട്ടികളെ നന്നായി പരിപാലിച്ചിരുന്നു. എന്നാൽ, ഇവരുടെ സംരക്ഷണയിൽ കുട്ടികൾ കരച്ചിൽ തുടർന്നതോടെയാണ് സംശയം തോന്നിയത്. തുടർന്ന് രക്ഷിതാക്കൾ സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

8 മാസം പ്രായമുള്ള കുട്ടിയുടെ പിതാവ് മിതേഷ് പട്ടേലിന്റെ പരാതിയിൽ സൂറത്തിലെ റാന്ദർ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് ഫയൽ ചെയ്തു. പ്രതിയുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷമായെങ്കിലും സ്വന്തമായി ഒരു കുട്ടി ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി