'വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ല'; പീഡന കേസ് പ്രതിയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ച്

വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ലെന്ന് ബോംബെ ഹൈക്കോടതി. പീഡന കേസ് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകൾ പകർത്തി ബന്ധുക്കൾക്ക് അയച്ചെന്നുമുള്ള പരാതിയിന്മേലെടുത്ത കേസിലാണ് ബോംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നു. 2017 ഫെബ്രുവരിയിൽ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളേജിൽ വരികയും പരാതിക്കാരിയെ കാണുകയും ചെയ്തിരുന്നു. മാർച്ചിലും യുവാവ് പരാതിക്കാരിയുടെ കോളേജിലെത്തി. ഈ സമയത്താണ് ഹോട്ടലിൽ മുറിയെടുക്കുന്നത്.

ചില അത്യാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് പരാതിക്കാരിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഹോട്ടൽ മുറിയിൽ വെച്ച് ഉഭയസമ്മതത്തോടെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു. ശേഷം യുവാവ് ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ഇത് ഫേസ്ബുക്കിൽ പങ്കുെവെക്കുകയുമായിരുന്നു എന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇരുവരും ബന്ധം വേർപ്പെടുത്തിയതിന് ശേഷം പരാതിക്കാരി വിവാഹം ചെയ്യാനിരുന്നയാൾക്കും ചിത്രങ്ങൾ അയച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

എന്നാൽ പരാതിയിലെ വാ​ദങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലിൽ കണ്ടുമുട്ടുന്നതിന് മുമ്പ് ഇരയ്ക്ക് പ്രതിയുമായി പരിചയമില്ലായിരുന്നു. പ്രതിയുടെ അഭ്യർത്ഥന പ്രകാരം ഹോട്ടൽ മുറിയിൽ പോയി എന്ന് യുവതി പറഞ്ഞിട്ടുണ്ട്. വിവേകമുള്ള ഒരാളുടെ പെരുമാറ്റവുമായി യുവതിയുടെ പെരുമാറ്റത്തെ താരതമ്യം ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് യുവതിയെ പ്രതിയാക്കപ്പെട്ട വ്യക്തി മുറിയിലേക്ക് കൊണ്ടുപോയാൽ തന്നെ യുവതിക്ക് നിലവിളിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാവുന്നതാണ്. പ്രസ്തുത കേസിൽ അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ