പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്താത്തതില്‍ പ്രകോപിതരായ കൗമാരക്കാര്‍ സുഹൃത്തിനെ കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പൂരില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

മൂന്ന് പ്രതികളുടെയും പ്രായം 16 ആണെന്നും മൂവരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നും ഷകര്‍പൂര്‍ പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുട്ടി
തിങ്കളാഴ്ച വൈകുന്നേരം പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിനൊപ്പം തിരികെ വരുമ്പോള്‍ ഷകര്‍പൂരിലെ സമോസ കേന്ദ്രത്തിന് സമീപം പ്രതികളെ കാണുകയായിരുന്നു.

സുഹൃത്ത് പുതിയ ഫോണ്‍ വാങ്ങിയെന്ന് മനസിലാക്കിയ മൂവരും പാര്‍ട്ടി നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട കുട്ടി ആവശ്യം നിഷേധിച്ചതോടെ മൂവരും ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയ്ക്ക് രണ്ട് തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതായും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം