പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്താത്തതില്‍ പ്രകോപിതരായ കൗമാരക്കാര്‍ സുഹൃത്തിനെ കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പൂരില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

മൂന്ന് പ്രതികളുടെയും പ്രായം 16 ആണെന്നും മൂവരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നും ഷകര്‍പൂര്‍ പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുട്ടി
തിങ്കളാഴ്ച വൈകുന്നേരം പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിനൊപ്പം തിരികെ വരുമ്പോള്‍ ഷകര്‍പൂരിലെ സമോസ കേന്ദ്രത്തിന് സമീപം പ്രതികളെ കാണുകയായിരുന്നു.

സുഹൃത്ത് പുതിയ ഫോണ്‍ വാങ്ങിയെന്ന് മനസിലാക്കിയ മൂവരും പാര്‍ട്ടി നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട കുട്ടി ആവശ്യം നിഷേധിച്ചതോടെ മൂവരും ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയ്ക്ക് രണ്ട് തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതായും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി