മോദി സര്‍ക്കാര്‍ സിഎഎ നടപ്പാക്കുന്നത് ആര്‍ക്കും തടയാനാവില്ലെന്ന് അമിത് ഷാ; ബംഗാളില്‍ നുഴഞ്ഞു കയറ്റം തടയാന്‍ മമതയ്ക്കായില്ല, വോട്ടര്‍- ആധാര്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കി

രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ സിഎഎ നടപ്പാക്കുന്നത് ആര്‍ക്കും തടുക്കാനാവില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം മോദി സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും അമിത് ാ കൊല്‍ക്കത്തയിലാണ് പറഞ്ഞത്. കൊല്‍ക്കത്തയില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം ആരംഭിക്കവെയാണ് പശ്ചിമ ബാഗാള്‍ സര്‍ക്കാരിനേയും മമതാ ബാനര്‍ജിയേയും ലക്ഷ്യമിട്ട് അമിത് ഷാ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

പശ്മചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് അമിത് ഷാ പറയുന്നത്. നുഴഞ്ഞുകയറ്റം തടയുന്നതല്‍ പാടേ പരാജയപ്പെട്ട മമത ബാനര്‍ജി സര്‍ക്കാര്‍ വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും ഈ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നിയമവിരുദ്ധമായി വിതരണം ചെയ്‌തെന്ന ആരോപണവും അമിത് ഷാ ഉയര്‍ത്തുന്നു.

ഇത്രയധികം നുഴഞ്ഞുകയറ്റം നടക്കുന്ന സംസ്ഥാനത്ത് വികസനം നടക്കുമോ?. അതുകൊണ്ടാണ് മമതാ ബാനര്‍ജി സിഎഎയെ എതിര്‍ക്കുന്നത്… എന്നാല്‍ സിഎഎ രാജ്യത്തെ നിയമമാണെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ഞാന്‍ പറയും. ഞങ്ങള്‍ അത് നടപ്പിലാക്കും…

സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീങ്ങളെ ഒഴിച്ചുനിര്‍ത്തുന്ന തരത്തിലുള്ളതാണെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പൗരത്വത്തെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി 2020ല്‍ സിഎഎ പാസക്കിയെടുത്തിരുന്നു. 2024 മാര്‍ച്ചോടെ സിഎഎയ്ക്ക് അനുസൃതമായ രീതിയില്‍ നിയമങ്ങള്‍ ചട്ടക്കൂട്ടിലാക്കുമെന്ന് തേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബംഗാളില്‍ നടത്തിയ ബിജെപി റാലിയില്‍ മമത സര്‍ക്കാര്‍ ബംഗാള്‍ സംസ്ഥാനത്തെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. വോട്ടെടുപ്പ് സമയങ്ങളിലെ അതിക്രമങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ബംഗാള്‍ ഒന്നാമതായി മാറിയെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.2026ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറയുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ