കാത്തിരിപ്പിന് വിരാമം, ചീറ്റകൾ എത്തി, പ്രധാനമന്ത്രി തുറന്നുവിടും

ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശം പരിഹരിക്കാന്‍ നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ ഗ്വാളിയറിലെത്തിച്ചു. പ്രത്യേക കാര്‍ഗോ വിമാനത്തില്‍ എത്തിച്ച ചീറ്റകളെ ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ നോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്ക് പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവയെ തുറന്നുവിടും.

എട്ട് ചീറ്റകളാണുള്ളത്. അഞ്ച് പെണ്ണും മൂന്ന് ആണും. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ളവര്‍. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ.

അമ്മ മരിച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബര്‍ മുതല്‍ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയന്‍ വ്യാപാരിയുടെ സ്വകാര്യ ഭൂമിയില്‍ നിന്ന് 2022 ജൂലൈയില്‍ പിടിച്ചതാണ് രണ്ടാമത്തെ പെണ്‍ ചീറ്റയെ. മൂന്നാമത്തെ പെണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. നാലാം ചീറ്റയെ 2017-ല്‍ ഒരു കൃഷിയിടത്ത് നിന്നും അവശനിലയില്‍ കണ്ടെത്തിയതാണ്.

2019 ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ നമീബിയയില്‍ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില്‍ കൊണ്ടുവന്നത്.

Latest Stories

ഇന്ത്യക്ക് കനത്ത തിരിച്ചടി, സ്റ്റാർ ബാറ്ററിന്‌ പരിക്ക്; പരമ്പര നഷ്ടമായേക്കും

ASIA CUP 2025: അവന്മാർ ഇങ്ങോട്ട് വന്ന് മോശമായ വാക്കുകൾ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല അടിച്ച് തൂക്കി: അഭിഷേക് ശർമ്മ

മോനെ സഞ്ജു, നിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ആകും, ആ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ: മുരളി കാർത്തിക്

ASIA CUP 2025: അവന്മാർക്കെതിരെ ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നി: സാഹിബ്‌സാദ ഫര്‍ഹാന്‍

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം

ആഗോള അയ്യപ്പ സംഗമം വൻ വിജയം, 4126 പേർ പങ്കെടുത്തു: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ദൈവമില്ലെന്ന് പറഞ്ഞവർ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു, പിണറായി നരകത്തില്‍ പോകും: അണ്ണാമലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?