ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകന്റെ മൃതദേഹവുമായി 90 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ്

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചോദിച്ച പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് പിതാവ്. ആന്ധ്രയിലെ തിരുപ്പതിയിലാണ് സംഭവം. പന്ത്രണ്ട് വയസുകാരന്റെ മൃതദേഹവുമായി 90 കിലോമീറ്ററാണ് പിതാവ് ബൈക്കില്‍ സഞ്ചരിച്ചത്.ശ്രീ വെങ്കിടേശ്വര രാംനാരായണന്‍ റൂയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വാടകയായി കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നതെന്ന് പിതാവ് പറഞ്ഞു.

വൃക്ക സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരുന്ന കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ 10,000 രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാനില്ലാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇരട്ടിത്തുക ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മറ്റൊരു മാര്‍ഗവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പിതാവ് മകന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു യുവാവാണ് ബൈക്ക് ഓടിച്ചത്. മകന്റെ മൃതദേഹം മടിയില്‍ വെച്ച് പിതാവ് പിന്നില്‍ ഇരിക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിവേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടെയും ബിജെപിയുടെയും നേതാക്കള്‍ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ആന്ധ്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ വിധേയമായി ജില്ലാ മെഡിക്കല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തു. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചിട്ടുണ്ട്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്