ഇവിഎം ഫലത്തിൽ വിശ്വാസമില്ല, ബാലറ്റിൽ അനൗദ്യോഗിക വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം; തടയാൻ പൊലീസ് സന്നാഹം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സോലാപുർ ജില്ലയിലെ മാൽഷിറാസ് താലൂക്കിലെ മാർക്കഡ്‌വാഡിയിൽ ഇന്ന് വീണ്ടും അനൗദ്യോഗിക വോട്ടെടുപ്പ്. ബാലറ്റ് വോട്ടിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ സംശയമുള്ള ഗ്രാമവാസികൾ സ്വന്തമായി സഹായധനം നൽകിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പർ വോട്ടിങ്ങ് നടത്തുന്നത്.

ഇതിനായി അച്ചടിച്ച ബാലറ്റ് പേപ്പറുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന വോട്ടിങ് രാവിലെ ഏഴുമുതൽ വൈകുന്നേരം നാലുവരെയാണ്. തുടർന്ന് ഉടനടി വോട്ടെണ്ണൽ നടത്താനും അവർ പദ്ധതിയിട്ടിട്ടുണ്ട്. സോലാപൂരിലെ മൽഷിറാസ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ് മർകദ്‌വാഡി വരുന്നത്. മഹാവികാസ് അഘാഡിയിലെ ഉത്തംറാവു ജങ്കാർ ബിജെപിയുടെ മുൻ എംഎൽഎ രാം സത്പുതേയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു. എൻസിപി ശരദ് പവാ‍ർ വിഭാ​ഗം ഇവിടെ വിജയിച്ചെങ്കിലും മർകദ്‌വാഡിയിൽ ബിജെപി സ്ഥാനാ‍ർത്ഥിക്കായികുന്നു ലീ‍ഡ്.

ബിജെപി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ രാം സത്പുത്തെ ഗ്രാമത്തിൽ 1003 വോട്ടുകൾ നേടിയപ്പോൾ ശരദ് പവാറിന്റെ എൻസിപി സ്ഥാനാർഥി ഉത്തം ജാങ്കറിന് 843 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2009, 2014, 2019 എന്നീ വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ മത്സരങ്ങളിലും മാർകഡ്‌വാഡിയിൽനിന്ന് ജാങ്കറിന് സ്ഥിരമായി വൻപിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇവിഎമ്മുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറിന് ജാങ്കർ അനുകൂലികൾ കത്ത് നൽകിയിരുന്നു.

നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ മേൽനോട്ടം വേണമെന്ന് ജാങ്കർ സംഘം അഭ്യർഥിക്കുകയും പരിശീലനത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസിൽദാരുടെ ഓഫീസ് അറിയിച്ചത്.

ഇതിന്റെ നിയമസാധുതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല. എന്നാൽ വോട്ടെടുപ്പ് തടയാൻ ഇവിടെ കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൽഷിറാസ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് എല്ലാ സ്ഥാനാർത്ഥികളുടെയും പേരും ഫോട്ടോയും അടങ്ങിയ ബാലറ്റ് പേപ്പറുകൾ അച്ചടിക്കാനായി ക്രൗഡ് ഫണ്ടിം​ഗ് നടത്തിയതായാണ് ​ഗ്രാമീണ‍ർ‌ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി