ഇവിഎം ഫലത്തിൽ വിശ്വാസമില്ല, ബാലറ്റിൽ അനൗദ്യോഗിക വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം; തടയാൻ പൊലീസ് സന്നാഹം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സോലാപുർ ജില്ലയിലെ മാൽഷിറാസ് താലൂക്കിലെ മാർക്കഡ്‌വാഡിയിൽ ഇന്ന് വീണ്ടും അനൗദ്യോഗിക വോട്ടെടുപ്പ്. ബാലറ്റ് വോട്ടിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ സംശയമുള്ള ഗ്രാമവാസികൾ സ്വന്തമായി സഹായധനം നൽകിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പർ വോട്ടിങ്ങ് നടത്തുന്നത്.

ഇതിനായി അച്ചടിച്ച ബാലറ്റ് പേപ്പറുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന വോട്ടിങ് രാവിലെ ഏഴുമുതൽ വൈകുന്നേരം നാലുവരെയാണ്. തുടർന്ന് ഉടനടി വോട്ടെണ്ണൽ നടത്താനും അവർ പദ്ധതിയിട്ടിട്ടുണ്ട്. സോലാപൂരിലെ മൽഷിറാസ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ് മർകദ്‌വാഡി വരുന്നത്. മഹാവികാസ് അഘാഡിയിലെ ഉത്തംറാവു ജങ്കാർ ബിജെപിയുടെ മുൻ എംഎൽഎ രാം സത്പുതേയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു. എൻസിപി ശരദ് പവാ‍ർ വിഭാ​ഗം ഇവിടെ വിജയിച്ചെങ്കിലും മർകദ്‌വാഡിയിൽ ബിജെപി സ്ഥാനാ‍ർത്ഥിക്കായികുന്നു ലീ‍ഡ്.

ബിജെപി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ രാം സത്പുത്തെ ഗ്രാമത്തിൽ 1003 വോട്ടുകൾ നേടിയപ്പോൾ ശരദ് പവാറിന്റെ എൻസിപി സ്ഥാനാർഥി ഉത്തം ജാങ്കറിന് 843 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2009, 2014, 2019 എന്നീ വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ മത്സരങ്ങളിലും മാർകഡ്‌വാഡിയിൽനിന്ന് ജാങ്കറിന് സ്ഥിരമായി വൻപിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇവിഎമ്മുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറിന് ജാങ്കർ അനുകൂലികൾ കത്ത് നൽകിയിരുന്നു.

നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ മേൽനോട്ടം വേണമെന്ന് ജാങ്കർ സംഘം അഭ്യർഥിക്കുകയും പരിശീലനത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസിൽദാരുടെ ഓഫീസ് അറിയിച്ചത്.

ഇതിന്റെ നിയമസാധുതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല. എന്നാൽ വോട്ടെടുപ്പ് തടയാൻ ഇവിടെ കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൽഷിറാസ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് എല്ലാ സ്ഥാനാർത്ഥികളുടെയും പേരും ഫോട്ടോയും അടങ്ങിയ ബാലറ്റ് പേപ്പറുകൾ അച്ചടിക്കാനായി ക്രൗഡ് ഫണ്ടിം​ഗ് നടത്തിയതായാണ് ​ഗ്രാമീണ‍ർ‌ പറയുന്നത്.

Latest Stories

സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം; യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശന്‍

പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി; യുവതിയെയും കുട്ടികളെയും കണ്ടെത്തിയത് എറണാകുളത്ത് നിന്ന്

പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; ആക്രമണം പുറംലോകം അറിയുന്നത് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ

ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലും അടച്ചു; വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കനത്ത മഴയില്‍ അടച്ചുപൂട്ടി കോട്ടയം ജില്ല

IPL 2025: അവനെ എന്തിനാണ് ഇങ്ങനെ ശപിക്കുന്നത്, പന്തിന് ഇനി കളിക്കാനാവില്ല, പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസിൽ കയറാൻ മറുപടി നൽകി പത്തനംതിട്ട കളക്ടർ

IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ പേടി തുടങ്ങി, എലിമിനേറ്ററിനെ കുറിച്ചുളള ഐപിഎല്‍ ചരിത്രം ഞെട്ടിക്കുന്നത്, ആശങ്കയില്‍ ആരാധകര്‍

ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു