പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ഇന്ത്യ സഖ്യത്തിന്റെ ഗവണ്‍മെന്റ് ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരോടൊപ്പമാണ് ജമ്മുകശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളിലില്‍ പലരും ജമ്മുകശ്മീരിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്നിലുണ്ടായിരുന്നു.

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ശ്രദ്ധേയമായ കാര്യം നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ്, മന്ത്രിസഭയില്‍ ചേരാതെ മാറിനിന്നുവെന്നതാണ്. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ സര്‍ക്കാരില്‍ നിലവില്‍ അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നാല് മന്ത്രിമാര്‍ ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് തന്നെയാണ്. ഒരാള്‍ സ്വതന്ത്ര എംഎല്‍എയും. മന്ത്രിസഭയില്‍ പാര്‍ട്ടിയില്‍ നിന്ന് ആള് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസെടുത്തത്.

ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഏക വനിതാ മന്ത്രി സക്കീന ഇറ്റൂവാണ്. സുരീന്ദര്‍ ചൗധരി, ജാവേദ് റാണ, ജാവേദ് അഹമ്മദ് ദാര്‍, സതീഷ് ശര്‍മ എന്നിവരാണ് ഒമര്‍ അബ്ദുള്ളയോടൊപ്പം ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയത്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച തന്റെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജമ്മുവിലെ നൗഷേരയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സുരേന്ദര്‍ ചൗധരിയെയാണ്. പിഡിപിയിലും ബിജെപിയിലുമെല്ലാം പ്രവര്‍ത്തിച്ച ശേഷം നാഷണല്‍ കോണ്‍ഫറന്‍സില്‍ അംഗത്വമെടുത്ത സുരേന്ദര്‍ ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കിയത് നിര്‍ണായക നീക്കമായി പലരും കണക്കാക്കുന്നുണ്ട്. പക്ഷേ ജമ്മുവിലെ നൗഷേരയില്‍ നിന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍് രവീന്ദര്‍ റെയ്നയെ 7,819 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചെത്തിയ ചൗധരിക്ക് താഴ്‌വാരത്തില്‍ ഇപ്പോള്‍ വീരപരിവേശമാണ്. പിഡിപിയുടെയും ബിജെപിയുടെയും മുന്‍ അംഗമായ ചൗധരിയെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജമ്മുവിലെ ജനങ്ങളെ കൂടി പരിഗണിച്ചാണെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ടതായി അവര്‍ക്ക് തോന്നലുണ്ടാകാതിരിക്കാനും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണെന്ന ചിന്തയ്ക്കും വേണ്ടിയാണ് ഒമര്‍ അബ്ദുള്ളയുടെ ഈ നീക്കം.

ഈ സര്‍ക്കാരില്‍ തങ്ങള്‍ക്ക് ശബ്ദമോ പ്രതിനിധികളോ ഇല്ലെന്ന് തോന്നാന്‍ ഞങ്ങള്‍ ജമ്മുവിനെ അനുവദിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ജമ്മുവിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തങ്ങളുടേത് പോലെ തന്നെയാണെന്ന് തോന്നാന്‍ വേണ്ടിയാണ് ഞാന്‍ ജമ്മുവില്‍ നിന്ന് ഒരു ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഈ ഗവണ്‍മെന്റ് കശ്മീരിലെ മറ്റിടത്തേത് പോലെ തന്നെ അത്രത്തോളം ജമ്മുവിന്റേതുമാണ്.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, പിഡിപി ടിക്കറ്റില്‍ മത്സരിച്ച ചൗധരിയെ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രവീന്ദര്‍ റെയ്‌ന നൗഷേര സീറ്റില്‍ ബിജെപിയെ വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് സീറ്റില്‍ മല്‍സരിച്ച് ചൗധരി നൗഷേര തിരിച്ചുപിടിച്ചു ബിജെപിയെ തിരിച്ചടിച്ചു. ചൗധരി 2022 ല്‍ പിഡിപിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീടാണ് ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയിലേക്ക് എത്തിയത്.

അഞ്ച് ക്യാബിനെറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മൂന്ന് മന്ത്രിമാരുടെ കൂടി വേക്കന്‍സി ജമ്മുകശ്മീരില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടനെ തന്നെ മൂന്ന് മന്ത്രിമാര്‍ കൂടി മന്ത്രിസഭയിലെത്തുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം