മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

2008 ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതിയും മുൻ ബിജെപി എംപിയുമായ സാധ്വി പ്രഗ്യ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പ്രതികൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 16 പ്രകാരം വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. ശനിയാഴ്ച പ്രത്യേക കോടതിയിൽ സമർപ്പിച്ച 1,500 പേജുകളുള്ള അന്തിമ രേഖാമൂലമുള്ള വാദങ്ങളിലാണ് ഏജൻസി ഈ അപേക്ഷ സമർപ്പിച്ചത്. 2008-ലെ സ്ഫോടനത്തിൽ ആറ് മുസ്‌ലിങ്ങൾ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“ഭീകര പ്രവർത്തനങ്ങളുടെ ഫലമായാണ് മരണം സംഭവിച്ചതെങ്കിൽ, നിയമം വധശിക്ഷ അനുവദിക്കുന്നു.” ജാമിയ ഉലമ മഹാരാഷ്ട്രയുടെ നിയമ സെല്ലിന്റെ അഭിഭാഷകൻ ഷാഹിദ് നാദിം എൻഐഎയുടെ അഭ്യർത്ഥനയെ പിന്തുണച്ചു കൊണ്ട് പറഞ്ഞു. “ആസൂത്രണ യോഗങ്ങളിൽ പ്രഗ്യ താക്കൂർ പങ്കെടുക്കുകയും ബോംബ് കൊണ്ടുപോകാൻ അവരുടെ എൽഎംഎൽ ഫ്രീഡം മോട്ടോർസൈക്കിൾ ഉപയോഗിക്കുകയും ചെയ്തു. അത് തന്നെ അവരുടെ വ്യക്തമായ പങ്കാളിത്തം കാണിക്കുന്നു.” ഉലമ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ ഷരീഫ് ഷെയ്ഖ് ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ 323 സാക്ഷികൾ മൊഴി നൽകിയെങ്കിലും 32 പേർ പിന്നീട് സമ്മർദം ചെലുത്തിയെന്ന് ആരോപിച്ച് മൊഴികൾ പിൻവലിച്ചു.

ഈ സാക്ഷികളെ വിശ്വസനീയമായി കണക്കാക്കരുതെന്ന് എൻ‌ഐ‌എ അവരുടെ അന്തിമ വാദങ്ങളിൽ കോടതിയെ അറിയിച്ചു: “അവരുടെ വൈകിയുള്ള പിൻ‌വലിക്കലുകൾ പ്രതികൾക്ക് ഗുണം ചെയ്യരുത്.” എന്നാൽ പ്രത്യേക ജഡ്ജി എ കെ ലഹോട്ടി തന്റെ വിധി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. മെയ് 8 നാണ് ഇത് സംബന്ധിച്ചുള്ള വിധി പറയുക. വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളിലേക്ക് വിരൽ ചൂണ്ടുന്ന ആദ്യത്തെ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു മലേഗാവ് ബോംബ് സ്ഫോടനം.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി