മാധ്യമങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റം; അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നു; ന്യൂസ് ക്ലിക്ക് എഡിറ്ററുടെ അറസ്റ്റില്‍ പോളിറ്റ് ബ്യുറോ

മാധ്യമങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഡല്‍ഹി പൊലീസിന്റെ ന്യൂസ് ക്ലിക്കിന് നേരെയുള്ള റെയ്ഡെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. മൗലികാവകാശമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയാണ് കടന്നാക്രമിക്കുന്നത്.

ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അതിരാവിലെ നിരവധി പത്രപ്രവര്‍ത്തകരുടെയും, സ്റ്റാന്‍ഡ് – അപ്പ് കോമഡിയന്‍മാരുടെയും, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക ചരിത്രകാരന്മാര്‍, നിരൂപകര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. യുഎപിഎയുടെ പല വിഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് പൊലീസ് ക്രൂരത അരങ്ങേറിയത് – പിബി പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോണ്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കസ്മീര്‍ വാല, വയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെയും കേന്ദ്ര ഏജന്‍സികളുടെ നടപടികളുണ്ടായി.

സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍