ദോക്‌ലാമിൽ റോഡ് പണി പൂർത്തിയായി; ഏഴുമണിക്കൂർ ദൂരം താണ്ടാൻ ഇനി 40 മിനിറ്റ്

ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ദോക്‌ലാം മേഖലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുള്ള പുതിയ റോഡ് നിർമ്മാണം പൂർത്തിയായി. ഏഴു മണിക്കൂർ കൊണ്ട് കഴുതപ്പുറത്തോ കാൽനടയായോ മാത്രം എത്തിച്ചേരാൻ സാധിച്ചിരുന്ന ഇവിടേക്ക് റോഡ് മാർഗം ഇനി 40 മിനിട്ട് യാത്ര മതിയാകും. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് പാത നിർമ്മിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാന സൈനികത്താവളമുള്ള പ്രദേശമാണ് സിക്കിമിന് അടുത്തുള്ള ദോക്‌ലാം.

2015-ലാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ നിർണായക പ്രാധാന്യമാണ് ഈ പുതിയ പാതയ്ക്കുള്ളത്. പ്രധാനമായും സൈനിക നീക്കമാണ് ഈ സമാന്തരപാത കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു. ദോക്‌ലാമിൽ 2017 ജൂണിൽ ഇന്ത്യൻ-ചൈനീസ് സൈന്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. തർക്കമേഖലയായ ദോക്‌ലാമിലൂടെ ചൈന റോഡ് നിര്‍മ്മാണം  ആരംഭിച്ചതായിരുന്നു അന്നത്തെ സംഘർഷകാരണം. മേഖലയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് 2017 ഓഗസ്റ്റിലാണ് സംഘർഷ സാഹചര്യം അവസാനിച്ചത്.

അതേസമയം, ദോക്‌ലാമിലേക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടാമത്തെ റോഡ് നിർമ്മാണം 2020-ഓടെ പൂർത്തിയാകും. ഈ റോഡിന്റെ ഏകദേശം 10 കി.മീ ദൂരം പണി പൂർത്തിയായി. ആകെ 30 കി.മീ റോഡാണിത്. ഭൂട്ടാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് ഇന്ത്യയും ചൈനയുടെ ചുംബി താഴ്വരയുടെ ഭാഗമാണെന്ന് ചൈനയും കരുതുന്ന പ്രദേശമാണ് സിക്കിമിനും പശ്ചിമബംഗാളിനും ഇടയിലുള്ള ദോക്‌ലാം. 89 ചതുരശ്ര കി.മീ വിസ്തീർണമാണ് ഈ പ്രദേശത്തിനുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ