ദോക്‌ലാമിൽ റോഡ് പണി പൂർത്തിയായി; ഏഴുമണിക്കൂർ ദൂരം താണ്ടാൻ ഇനി 40 മിനിറ്റ്

ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ദോക്‌ലാം മേഖലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുള്ള പുതിയ റോഡ് നിർമ്മാണം പൂർത്തിയായി. ഏഴു മണിക്കൂർ കൊണ്ട് കഴുതപ്പുറത്തോ കാൽനടയായോ മാത്രം എത്തിച്ചേരാൻ സാധിച്ചിരുന്ന ഇവിടേക്ക് റോഡ് മാർഗം ഇനി 40 മിനിട്ട് യാത്ര മതിയാകും. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് പാത നിർമ്മിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാന സൈനികത്താവളമുള്ള പ്രദേശമാണ് സിക്കിമിന് അടുത്തുള്ള ദോക്‌ലാം.

2015-ലാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ നിർണായക പ്രാധാന്യമാണ് ഈ പുതിയ പാതയ്ക്കുള്ളത്. പ്രധാനമായും സൈനിക നീക്കമാണ് ഈ സമാന്തരപാത കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു. ദോക്‌ലാമിൽ 2017 ജൂണിൽ ഇന്ത്യൻ-ചൈനീസ് സൈന്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. തർക്കമേഖലയായ ദോക്‌ലാമിലൂടെ ചൈന റോഡ് നിര്‍മ്മാണം  ആരംഭിച്ചതായിരുന്നു അന്നത്തെ സംഘർഷകാരണം. മേഖലയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് 2017 ഓഗസ്റ്റിലാണ് സംഘർഷ സാഹചര്യം അവസാനിച്ചത്.

അതേസമയം, ദോക്‌ലാമിലേക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടാമത്തെ റോഡ് നിർമ്മാണം 2020-ഓടെ പൂർത്തിയാകും. ഈ റോഡിന്റെ ഏകദേശം 10 കി.മീ ദൂരം പണി പൂർത്തിയായി. ആകെ 30 കി.മീ റോഡാണിത്. ഭൂട്ടാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് ഇന്ത്യയും ചൈനയുടെ ചുംബി താഴ്വരയുടെ ഭാഗമാണെന്ന് ചൈനയും കരുതുന്ന പ്രദേശമാണ് സിക്കിമിനും പശ്ചിമബംഗാളിനും ഇടയിലുള്ള ദോക്‌ലാം. 89 ചതുരശ്ര കി.മീ വിസ്തീർണമാണ് ഈ പ്രദേശത്തിനുള്ളത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക