ഉയര്‍ന്ന ഫീസ് കാരണമാണ് നവീന്‍ ഉക്രൈനിലേക്ക് പോയത്; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുതെന്ന് പിതാവ്

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു.

രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ ഉക്രൈനിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും നവീന് രാജ്യത്ത് എവിടെയും അഡ്മിഷന്‍ ലഭിച്ചില്ല. ഈ വിദ്യാഭ്യാസ രീതി തിരുത്തണമെന്നും ശേഖര്‍ ഗൗഡ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മൃതദേഹം നാട്ടില്‍ എത്തിക്കണമെന്നും ശേഖര്‍ ഗൗഡ ആവശ്യപ്പെട്ടു.

കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഖര്‍കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് മരണം.വിദേശകാര്യമന്ത്രാലയം ആണ് മരണം സ്ഥിരീകരിച്ചത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഭക്ഷണം വാങ്ങാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ