ദേശീയത, "ഭാരത് മാതാ കി ജയ്"; ഇന്ത്യയുടെ തീവ്രവാദ ആശയം നിർമ്മിക്കാൻ ദുരുപയോഗം ചെയ്യുന്നു: മൻ‌മോഹൻ സിംഗ്

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാരെ അന്യവൽക്കരിക്കുന്ന തരത്തിൽ ഇന്ത്യയെക്കുറിച്ച്‌ “തീവ്രവാദപരവും തികച്ചും വൈകാരികവുമായ” ആശയം കെട്ടിപ്പടുക്കുന്നതിന് ദേശീയതയും “ഭാരത് മാതാ കി ജയ്l എന്ന മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ശനിയാഴ്ച പറഞ്ഞു.

ജവഹർലാൽ നെഹ്‌റുവിന്റെ കൃതികളെയും പ്രസംഗങ്ങളെയും കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിച്ച ഡോ. മൻമോഹൻ സിംഗ്, അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയെ ഊർജ്ജസ്വലമായ ജനാധിപത്യമായി അംഗീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ത്യയെ ഒരു പ്രധാന ലോകശക്തിയായി കണക്കാക്കപ്പെടുന്നുവെങ്കിൽ, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കണം അതിന്റെ പ്രധാന വാസ്തുശില്പിയായി അംഗീകരിക്കപ്പെടേണ്ടത് എന്ന് പറഞ്ഞു.

രാജ്യം അസ്ഥിരവും രൂപവത്കരണത്തിന്റെ ഘട്ടത്തിലും ഇരിക്കെ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ രീതി സ്വീകരിച്ചുകൊണ്ട് ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തെ നയിച്ചു എന്ന് മൻമോഹൻ സിംഗ് പറഞ്ഞു.

ഇന്ത്യൻ പൈതൃകത്തെക്കുറിച്ച് വളരെയധികം അഭിമാനിച്ചിരുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി അത് സ്വാംശീകരിക്കുകയും പുതിയ ആധുനിക ഇന്ത്യയുടെ ആവശ്യങ്ങളുമായി യോജിപ്പിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

ആധുനിക ഇന്ത്യയിലെ സർവ്വകലാശാലകൾ, അക്കാദമികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ അടിത്തറ ഇട്ടത് അനുകരണീയമായ ശൈലിക്കുടമയായിരുന്ന ബഹുഭാഷാ പണ്ഡിതനായിരുന്ന നെഹ്‌റുവാണ്. നെഹ്‌റുവിന്റെ നേതൃത്വമില്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെ അവസ്ഥയായിരിക്കില്ലെന്നും ഡോ. സിംഗ് പറഞ്ഞു.

“നിർഭാഗ്യവശാൽ, ചരിത്രം വായിക്കാൻ ക്ഷമയില്ലാത്തവരോ മുൻവിധികളാൽ മനപ്പൂർവ്വം നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരോ ആയ ഒരു വിഭാഗം ആളുകൾ നെഹ്‌റുവിനെ തെറ്റായ വെളിച്ചത്തിൽ ചിത്രീകരിക്കാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ എനിക്ക് ഉറപ്പുണ്ട്, വ്യാജവും തെറ്റായതുമായ ഗൂഡാലോചനകൾ നിരസിക്കാനും എല്ലാം ശരിയായ വീക്ഷണകോണിൽ ഉൾപ്പെടുത്താനും ചരിത്രത്തിന് കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.

പുരുഷോത്തം അഗർവാളും രാധാകൃഷ്ണനും എഴുതിയ “ഹൂ ഈസ് ഭാരത് മാതാ” എന്ന പുസ്തകത്തിൽ നെഹ്‌റുവിന്റെ ക്ലാസിക് പുസ്തകങ്ങളായ ആത്മകഥ, ലോകചരിത്രത്തിന്റെ നേർക്കാഴ്ചകൾ, ഇന്ത്യയെ കണ്ടെത്തൽ; സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, ഉപന്യാസങ്ങൾ, കത്തുകൾ; അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ആദ്യം ഇംഗ്ലീഷിലാണ് പുറത്തുവന്നത്, ഇപ്പോൾ അതിന്റെ കന്നഡ വിവർത്തനവും പുറത്തിറങ്ങി.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..