നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംഭവം രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടും തട്ടിപ്പില്‍ വീണ് റിട്ട എന്‍ജിനീയര്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. ഡിജിറ്റല്‍ അറസ്റ്റില്‍ ഭയന്ന് ഡല്‍ഹി രോഹിണി സ്വദേശിയായ 70 വയസുകാരന്‍ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചത് 10 കോടി രൂപയാണ്.

റിട്ട എന്‍ജിനീയറുടെ പേരില്‍ തായ്‌വാനില്‍ നിന്നെത്തിയ മാരക മയക്കുമരുന്ന് അടങ്ങിയ പാഴ്‌സല്‍ പിടികൂടിയെന്ന് അറിയിച്ചാണ് തട്ടിപ്പ് സംഘം സമീപിച്ചത്. പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ എഴുപതുകാരനെ ഫോണില്‍ ബന്ധപ്പെട്ടത്. തന്റെ പേരിലെത്തിയ മാരക മയക്കുമരുന്ന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയെന്നാണ് തട്ടിപ്പുകാര്‍ അറിയിച്ചത്.

എന്‍ജിനീയറുടെ വ്യക്തിഗത വിവരങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് തട്ടിപ്പുകാര്‍ എഞ്ചിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു. ദുബായില്‍ താമസിക്കുന്ന മകനെയും സിംഗപ്പൂരില്‍ താമസിക്കുന്ന മകളെയും ആക്രമിക്കുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസിന് നഷ്ടമായ തുകയില്‍ നിന്ന് 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ബാക്കി തുക ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ