'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിച്ച തലവന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നി നിലകളില്‍ 8,931 ദിവസമാണ് മോദി സര്‍ക്കാരിന്റെ നായകനായി പൂര്‍ത്തിയാക്കിയത്.

സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങിന്റെ 8,930 ദിവസം എന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്. സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ 25 വര്‍ഷം കൂടിയാണ് മോദി പിന്നിട്ടത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയാണ് പ്രധാനമന്ത്രി പദവിയില്‍ തുടരുന്നത്. ഏറ്റവും കൂടുതല്‍ കാലം ഗുജറാത്തിനെ നയിച്ച മുഖ്യമന്ത്രിയും നരേന്ദ്ര മോദിയാണ്.

2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 13 വർഷത്തിലേറെക്കാലം അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

Latest Stories

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്, ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുര; മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം : ജി. സുധാകരൻ

ഉജ്ജ്വലയുടെ വെളിച്ചം, ആശ്രിതത്വത്തിന്റെ നിഴൽ, (ഗ്യാസ് പ്രതിസന്ധി: 11 വർഷത്തെ ഭരണത്തിന്റെ പരാജയം)

ആരോഗ്യമേഖല കുളം തോണ്ടി, ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത് : കുമ്മനം രാജശേഖരൻ

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി