വിവാദമായ 'നമോ ടി വി' ന്യൂസ് ചാനലെന്ന് ടാറ്റ സ്‌കൈ, പരസ്യ ചാനലായതിനാല്‍ അംഗീകാരം വേണ്ടെന്ന് ഐ ആന്‍ഡ് ബി മന്ത്രാലയം 

നമോ (നരേന്ദ്ര മോദി) ചാനല്‍ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന ന്യൂസ് ചാനലാണെന്ന് സേവനദാതാക്കളായ ടാറ്റ സ്‌കൈ. നമോ ടി വി പരസ്യ ചാനലാണെന്നും ഇതിന്റെ ടെലികാസ്റ്റിന് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നുമുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വിശദീകരണത്തിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ടാറ്റ സ്‌കൈയുടെ ട്വീറ്റ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ അംഗീകാരമില്ലാതെ ഒരു ന്യൂസ് ചാനല്‍ എങ്ങിനെ രാജ്യത്ത് പ്രവര്‍ത്തിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രധാനമന്ത്രിയുടെ ലോഗോയും പ്രസംഗങ്ങളും ടെലികാസ്റ്റ് ചെയ്യുന്ന ചാനല്‍ മാര്‍ച്ച് 31 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ബിജെപി നേതാക്കളുമായി ബന്ധമുള്ളവരുടെ ഉടമസ്ഥതതയിലുള്ള ചാനല്‍ പ്രധാനമന്ത്രിയുടെ പി ആര്‍ വാര്‍ത്തകള്‍ക്കുള്ളതാണെന്നും പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ചാനല്‍ വിവാദത്തിലായത്. സേവനദാതാക്കളായ സ്‌കൈ അതിന്റെ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ലോഞ്ചിംഗ് ആനുകൂല്യമായി ചാനല്‍ ഫ്രീയാക്കി നല്‍കിയിരിക്കുകയാണ്.

അതേസമയം വ്യക്തികള്‍ക്ക് ഇത് ഡിലീറ്റ് ചെയ്യാനുമാവില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ആരാണ് ഈ 24 മണിക്കൂര്‍ ചാനലിന് വേണ്ടി പണം മുടക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം തന്റെ പ്രസംഗങ്ങളും ചൗക്കിദാറുമായുള്ള സംവാദങ്ങള്‍ക്കും നമോ ടിവി കാണാന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക